Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി നിയമം നാടെങ്ങും പ്രതിഷേധം

text_fields
bookmark_border
പൗരത്വ ഭേദഗതി നിയമം നാടെങ്ങും പ്രതിഷേധം
cancel
camera_alt???????????? ????????????? ????????????? ?????????????????? ???.???.?????? ??????????????? ??????????????? ?????????? ?????

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിൽ എൽ.ഡി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ നഗരത്തിൽ സംഘടിപ്പിച്ച മാര്‍ച്ചിൽ പ്രതിഷേധം അലയടിച്ചു. നൂറുകണക്കിനു പ്രവര്‍ത്തകർ മാർച്ചിൽ അണിനിരന്നു. ജില്ല ആശുപത്രി പരിസരത്തുനിന്ന് വൈകീട്ട് അഞ്ചോടെയാണ് പ്രകടനം ആരംഭിച്ചത്. തുടര്‍ന്ന് നഗരംചുറ്റി തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് സമാപിച്ചു. പ്രതിഷേധയോഗം ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി ജോര്‍ജ് തോമസ് തോമസ് ഉദ്ഘാടനം ചെയ്തു. പിറന്നുവീണ മണ്ണില്‍ ജീവിക്കാനുള്ള പോരാട്ടമാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്ത മതേതര സങ്കൽപമുള്ള ഇന്ത്യയില്‍ പേരുകള്‍ കൊണ്ടുപോലും അതിര്‍വരമ്പുകള്‍ കൽപിക്കാന്‍ ആര്‍.എസ്.എസിെൻറ കുബുദ്ധികള്‍ മടിക്കുന്നില്ല. കാക്കിനിക്കറിട്ടവന്‍ രൂപപ്പെടുത്തിയെടുത്ത സങ്കൽപമല്ല ആ മതേതരത്വം എന്ന് ഓര്‍മിക്കണം.

മനുഷ്യനെ ഒന്നായി കണക്കാക്കുന്ന ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സംരക്ഷണംപോലും അവകാശപ്പെടാനാകാത്ത സ്ഥിതിയാണ്. വര്‍ഗീയ മനസ്സുള്ള ബി.ജെ.പിക്ക് ഒരിക്കലും ആ ഭരണഘടന നിര്‍മിക്കാന്‍ കഴിയില്ല. ആ ഭരണഘടനയിലെ വാക്കുകള്‍ക്കും വരികള്‍ക്കും കുത്തുകള്‍ക്കും കോമകള്‍ക്കും പോലും ജീവെനക്കാള്‍ വിലയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍ അധ്യക്ഷതവഹിച്ചു. മുന്‍ എൽ.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി. പ്രസാദ്, എൽ.ഡി.എഫ് നേതാക്കളായ അഡ്വ. വി.ബി. ബിനു, പി.കെ. കൃഷ്ണന്‍, സി.കെ. ആശ എം.എല്‍.എ, ടി.എന്‍. രമേശന്‍, വി.കെ. സന്തോഷ് കുമാര്‍, പി. സുഗതന്‍, ഒ.പി.എ സലാം, എം.ടി. കുര്യന്‍, എം.ടി. ജോസഫ്, മാത്യൂസ് ജോര്‍ജ്, സജി നൈനാന്‍, കാണക്കാരി അരവിന്ദാക്ഷന്‍, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

പാലാ: പൗരത്വ ഭേദഗതി നിയമത്തിൽ ഡൽഹിയിൽ പ്രതിഷേധിച്ച സി.പി.എം, സി.പി.ഐ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം പാലാ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. കൊട്ടാരമറ്റം ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ ചേർന്ന യോഗം ഏരിയ സെക്രട്ടറി പി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. വി.ജി. വിജയകുമാർ, ഷാർളി മാത്യു എന്നിവർ സംസാരിച്ചു.പൊൻകുന്നം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത സീതാറം യെച്ചൂരി അടക്കമുള്ള ഇടതുനേതാക്കളുടെ അറസ്റ്റിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിച്ചു.

പൊൻകുന്നം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രവർത്തകർ നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. യോഗം ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ബി. ഗൗതം ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു. കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. എൻ.ജി.ഒ യൂനിയൻ ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പഴയ പൊലീസ് സ്റ്റേഷൻ മൈതാന പരിസരത്ത് സമാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story