കൊയ്തിട്ട് ഒരുമാസം; നെല്ല് സംഭരിക്കാനാളില്ല പാടത്ത് കിടന്നു നശിക്കുന്നു
text_fieldsകുറുപ്പന്തറ: ഒരുമാസം മുമ്പ് കൊയ്തെടുത്ത നെല്ല് സംഭരിക്കാനാളില്ലാതെ പാടത്ത് കിടന് നു നശിക്കുന്നു. മാഞ്ഞൂർ കൃഷിഭവനു കീഴിലെ കൂരത്തോട്-പാട്ടക്കരി പാടശേഖരത്തിലെ കർഷക രാണ് കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ മില്ലുകാർ തയാറാകാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായത്. 30 ദിവസമായി 25 ടണ്ണോളം നെല്ലാണു പാടത്ത് കിടക്കുന്നത്. ആദ്യമെത്തിയ മില്ലുകാർ നെല്ലിന് ഉണക്കു പോരെന്നു പറഞ്ഞ് കർഷകരെക്കൊണ്ട് വീണ്ടും നെല്ല് ഉണക്കിച്ചു.
പിന്നീട് പതിര് കൂടുതലാണെന്ന് ആരോപണമുന്നയിച്ചു.
പല കർഷകരും പണം കടം വാങ്ങിയാണ് നെല്ല് സംഭരിക്കാൻ മില്ലുകാർ പറഞ്ഞ ജോലികൾ ചെയ്തത്. കഴിഞ്ഞ ദിവസം എത്തിയ മില്ലുകാർ 100 കിലോ നെല്ല് സംഭരിക്കുമ്പോൾ ആറുകിലോ കിഴിവ് നൽകണമെന്ന് ആവശ്യപ്പെട്ടതോടെ കർഷകർ എതിർത്തു. ഇതോടെ മില്ലുകാർ സംഭരണം നടത്താതെ മടങ്ങി. 30 ദിവസമായി പാടത്ത് കിടക്കുന്ന നെല്ല് എന്തു ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് കർഷകർ. വേനൽമഴ കൂടി ആരംഭിച്ചതോടെ സംഭരിക്കാനും ഏറെ ബുദ്ധിമുട്ടുണ്ടെന്ന് പാടശേഖര സമിതി പ്രസിഡൻറ് ലിജു, സെക്രട്ടി ജോർജ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.