നെടുംകുന്നത്ത് അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പിടികൂടി
text_fieldsകറുകച്ചാൽ: നെടുംകുന്നത്തെ സ്വകാര്യ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്ഫോട ക വസ്തുക്കൾ പിടികൂടി. ഞായറാഴ്ച 10.30ന് ജില്ല പൊലീസ് മേധാവിയുടെ ആൻറി ഗുണ്ട സ്ക്വാഡും കറ ുകച്ചാൽ പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ 250 ഡിറ്റനേറ്ററും 82 ജെലാറ്റിൻ സ്റ്റിക്കും അഞ്ചരകിലോ വെടിമരുന്നും പിടിച്ചെടുത്തു. സംഭവത്തിൽ ഗോഡൗൺ ഉടമയായ നെടുംകുന്നം ലക്ഷ്മിസദനം സന്ദീപ് (49), സഹോദരൻ സന്തോഷ് (44) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുമ്പ് മേഖലയിൽ പാറപൊട്ടിക്കാനാവശ്യമായ സ്ഫോടക വസ്തുക്കൾ വിതരണം ചെയ്യാൻ ഇവർക്ക് ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ, രണ്ട് വർഷം മുമ്പ് ലൈസൻസ് റദ്ദാക്കി. ഇവരുടെ ഉടമസ്ഥതയിലുള്ള നെടുംകുന്നത്തെ ഹാർഡ്വെയർ സ്റ്റോറിെൻറ ഗോഡൗണിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
കറുകച്ചാൽ, നെടുംകുന്നം പ്രദേശങ്ങളിലെ പാറമടകളിലേക്കാവശ്യമായ സ്ഫോടക വസ്തുക്കൾ ഇവർ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്രദേശത്ത് നിരവധി പാറമടകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്. ഈ പാറമടകളിലേക്ക് കളരിക്കൽ ഹാർഡ്വെയേഴ്സിൽനിന്നാണ് സ്ഫോടക വസ്തുക്കൾ വിതരണം ചെയ്തിരുന്നത്. ഇവിടങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള സ്ഫോടക വസ്തുക്കളാണ് കടയിൽ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എൻ. രാജൻ, കറുകച്ചാൽ സി.ഐ സി.കെ. മനോജ്, എസ്.ഐ ഇ.വി. ഷിബു, എ.എസ്.ഐ ജോസഫ് ജോബ്, സി.പി.ഒമാരായ കെ.വി. സഞ്ചോ, ആൻറണി, സ്വരാജ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.