Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാനഡയിൽ ജോലി വാഗ്ദാനം...

കാനഡയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പാലാ സ്വദേശി പിടിയിൽ

text_fields
bookmark_border
കാനഡയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പാലാ സ്വദേശി പിടിയിൽ
cancel
camera_alt?????? ???????

പാലാ: കാനഡയിൽ ജോലി വാഗ്ദാനം നൽകി രാമപുരം സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസ ിൽ പാലാ മുണ്ടുപാലം ഉഴുത്തുവാകുമ്മിണിയിൽ അനിൽ ജോർജ് (40) അറസ്റ്റിൽ. രാമപുരം സ്വദേശി വിഷ്ണുവിെൻറ പക്കൽനിന്ന് 33 ലക്ഷം രൂപയോളം തട്ടിയെന്നാണ് കേസ്. വിഷ്ണു കോട്ടയം എസ്.പിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഏഴ് വ്യാജ സിംകാർഡും 15 വ്യാജ എ.ടി.എം കാർഡും ഇയാളിൽനിന്ന് പിടിച്ചെടുത്തു. എം.കോം വിദ്യാഭ്യാസമുള്ള വിഷ്ണുവിന് കാനഡയിൽ ആകർഷകമായ ശമ്പളമുള്ള ജോലിയായിരുന്നു വാഗ്ദാനം. അഞ്ചു ലക്ഷം നേരിട്ടും ബാക്കി 103 തവണയായി ബാങ്ക് ട്രാൻസ്ഫർ വഴിയുമാണ് തട്ടിയെടുത്തത്. ഇയാളുടെ കൈവശമുള്ള എ.ടി.എം കാർഡും സിം കാർഡും മറ്റു പലരുടെയും പേരിലാണ്.

ആഡംബര ജീവിതത്തിനാണ് പണം ഉപയോഗിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിലേക്കും മറ്റും പതിവായി വിമാനയാത്ര നടത്തിയിരുന്ന ഇയാളുടെ രഹസ്യബന്ധങ്ങളും പൊലീസ് അന്വേഷിച്ചുവരുകയാണ്. കേരളത്തിെൻറ വിവിധ പ്രദേശങ്ങളിലുള്ള ബന്ധം ഉപയോഗിച്ചാണ് വ്യാജ എ.ടി.എം കാർഡുകളും സിം കാർഡുകളും തരപ്പെടുത്തിയത്. ഒരു എ.ടി.എം കാർഡിെൻറ ഉടമയെ അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് മനോരോഗിയെയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സി.ഐ വർഗീസ് അലക്‌സാണ്ടർ, എസ്.ഐ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story