ഏറ്റുമാനൂര്‍-അയർക്കുന്നം റോഡില്‍ ടോറസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
text_fieldsഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍-അയര്‍കുന്നം റോഡില്‍ കണ്ണംപുര കവലയില്‍ ടോറസ് ലോറിയും ക ാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരും വഴിയാത്രക്കാരനും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരന് പുന്നത്തുറ തൊണ്ടുപള്ളിയില് രാമചന്ദ്രനെ (62) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളിൽനിന്ന് എത്തുന്ന കൊച്ചുമകനെ കാത്ത് റോഡരികിൽ നിന്ന രാമചന്ദ്രനെ ടിപ്പർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇയാളുടെ കാലുകളിലൂടെ ടിപ്പർ കയറി. ചൊവ്വാഴ്ച വൈകീട്ട് 4.30 ഒാടെയായിരുന്നു അപകടം. വെട്ടിമുകള്‍-തെള്ളകം ബൈപാസിലൂടെ വന്ന ലോറി നാല്ക്കവലയില് അയര്‍കുന്നം-ഏറ്റുമാനൂര്‍ റോഡ് മറികടന്നപ്പോഴായിരുന്നു അപകടം.
ആറുമാനൂര്‍ ഭാഗത്തുനിന്നും വന്ന കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി റോഡരികിലുള്ള കുരിശുപള്ളിയും തകര്‍ത്താണ് നിന്നത്. കുരിശുപള്ളിയുടെ മുന്നില്‍ നിന്ന രാമചന്ദ്രെൻറ കാലിലൂടെ ലോറി കയറുകയായിരുന്നു. വലത് കാലിെൻറ മുട്ടിന് താഴെ അസ്ഥിപോലും ലഭിക്കാത്ത രീതിയിൽ ചതഞ്ഞരഞ്ഞു. ഇടതുകാലിനും കൈക്കും സാരമായ പരിക്കും ഒടിവും സംഭവിച്ചിട്ടുണ്ട്. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചു. വലതുകാലിെൻറ മുട്ടിനു താഴെെവച്ച് മുറിച്ചുകളയേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. റോഡ് നവീകരിച്ചതിനുശേഷം നാലു മാസത്തിനകം പത്തിലധികം അപകടം നടന്നതായി നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.