Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2019 11:32 PM GMT Updated On
date_range 24 Sep 2019 11:32 PM GMTസഹപാഠിയുടെ മർദനം: പെൺകുട്ടിയുടെ ഇടത് ചെവിയുടെ കേൾവി നഷ്ടപ്പെട്ടു
text_fieldsbookmark_border
ചെറുതോണി: മുരിക്കാശ്ശേരിയിലെ സ്വകാര്യ കോളജിൽ സഹപാഠിയുടെ ക്രൂരമർദനത്തിനിരയായ പെൺകുട്ടിയുടെ ഇടത് ചെവിയുടെ ക േൾവിശക്തി പൂർണമായും നഷ്ടപ്പെട്ടു. കർണപുടം പൊട്ടി രക്തം കട്ടപിടിച്ചതിനെ തുടർന്ന് പെൺകുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടന്ന വിദഗ്ധ പരിശോധനയിലാണ് കേൾവി നഷ്ടമായെന്ന് വ്യക്തമായത്. നിലവിൽ പരസഹായം ഇല്ലാതെ എഴുന്നേൽക്കാനും സാധിക്കുന്നില്ല. ചവിട്ടേറ്റ് ഇടുപ്പിന് ഗുരുതര പരിക്കുണ്ട്. കഴിഞ്ഞ 18നാണ് രാജമുടി മാർ ശ്ലീവ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ വാഴത്തോപ്പ് സ്വദേശിനിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ മർദനമേറ്റത്. കമ്പിളികണ്ടം സ്വദേശി പള്ളിക്കൽ ജിത്തു ജോണാണ് ക്ലാസ് പൂട്ടിയ ശേഷം ആക്രമിച്ചത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുരിക്കാശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ തയാറായിട്ടില്ല. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഇടപെടലാണ് നടപടി വൈകിക്കുന്നതെന്നാണ് ആക്ഷേപം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി തൊടുപുഴ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story