Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാതയിരട്ടിപ്പിക്കൽ:...

പാതയിരട്ടിപ്പിക്കൽ: പുതിയ സമയപരിധി നിശ്ചയിക്കുന്നതിന്​ റെയിൽവേ സംഘവുമായി ചർച്ച നാളെ

text_fields
bookmark_border
കോട്ടയം: കോട്ടയം വഴി പാത ഇരട്ടിപ്പിക്കൽ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു പുതിയ സമയപരിധി നിശ്ചയിക്കുന്ന തിന് റെയിൽവേ സംഘവുമായുള്ള ചർച്ച ചൊവ്വാഴ്ച നടക്കും. റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 11ന് കോട്ടയം ജില്ല കലക്ടർ പി.കെ. സുധീർബാബുമായി കൂടിക്കാഴ്ച നടത്തും. ചിങ്ങവനം-ഏറ്റുമാനൂർ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളാകും പ്രധാന ചർച്ച. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ശബരിപാതയുമായി ബന്ധപ്പെട്ട വിഷയങ്ങളുമുണ്ടാകും. പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഏറ്റുമാനൂരിനും ചിങ്ങവനത്തിനുമിടയിലെ 18 കിലോമീറ്ററിലെ 3.5 ഹെക്ടറാണ് ഏറ്റെടുക്കാനുള്ളത്. സ്ഥലമേറ്റെടുക്കുന്നതിന് വിജ്ഞാപനമിറങ്ങിയെങ്കിലും രേഖകൾ പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് അനന്തമായി നീളുന്നത്. ഭൂമി ഏറ്റെടുത്ത് കൈമാറിയാൽ 24 മാസമാണ് പാതനിർമാണത്തിന് വേണ്ടത്. ഭൂമി ഏറ്റെടുത്ത് എത്രമാസത്തിനുള്ളിൽ കൈമാറുമെന്ന കാര്യത്തിൽ തീരുമാനമുണ്ടായാൽ നിർമാണജോലികളുടെ സമയവും നിശ്ചയിക്കും. സ്ഥലം ഏറ്റെടുത്താൽ എത്രയും വേഗം ഇരട്ടപ്പാത പൂർത്തിയാക്കുമെന്നാണ് റെയിൽവേ അധികൃതരുടെ ഉറപ്പ്. സ്ഥലം ഏറ്റെടുത്ത് നൽകേണ്ടത് സംസ്ഥാന സർക്കാറാണ്. റവന്യൂ വകുപ്പിനാണ് ഏറ്റെടുക്കലിൻെറ ചുമതല. ചിങ്ങവനം-ഏറ്റുമാനൂർ പാതയിൽ സ്ഥലമേറ്റെടുപ്പ് 'വൈകിയോടാൻ' തുടങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞു. 2018 മേയ് മൂന്നിന് സ്ഥലം ഏറ്റെടുത്ത് കൈമാറാമെന്ന് സംസ്ഥാന സർക്കാർ റെയിൽവേക്ക് രേഖാമൂലം ഉറപ്പുനൽകിയിരുന്നു. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് കലക്ടർക്ക് കൈമാറിയതല്ലാതെ തുടർനടപടിയുണ്ടായില്ല. നഷ്ടപരിഹാര പാക്കേജ് സ്വീകാര്യമല്ലെന്ന് കാണിച്ച് സ്ഥലം ഉടമകൾ പിൻമാറിയതോടെയാണ് സ്ഥലമേറ്റെടുപ്പ് നടപടി വൈകിയത്. പാതയിരട്ടിപ്പിക്കൽ ജോലികൾക്ക് ഏറ്റവും പ്രതിബന്ധങ്ങളും തടസ്സവുമുള്ളത് മുട്ടമ്പലം വില്ലേജിലാണ്. തടസ്സങ്ങൾ *ഭൂമി ഏറ്റെടുക്കൽ *സ്ഥലം ഏറ്റെടുക്കൽ പ്രക്രിയയിൽ നീളുന്നു *പാടശേഖരങ്ങളും ചതുപ്പുനിലങ്ങളും നിറഞ്ഞ ഭൂമി മണ്ണടിച്ച് ഉയർത്തി ഉറപ്പിക്കുന്നതിനു നേരിടുന്ന കാലതാമസം *മീനച്ചിലാറ്റിൽ നീലിമംഗലത്തും നാഗമ്പടത്തും പാലങ്ങൾ പൂർത്തിയാക്കണം *കൊടൂരാറിനു കുറുകെ റെയിൽവേ പാലം പണിയണം * മുട്ടമ്പലത്ത് അടിപ്പാതയും നിർമിക്കണം തുരങ്കങ്ങൾ, പാലങ്ങൾ റെയിൽപാതയിലെ കൗതുകമുണർത്തുന്ന രണ്ടു തുരങ്കങ്ങളുടെ പുനർനിർമിതിയാണ് റെയിൽവേയുടെ മുന്നിൽ ഏറ്റവും വലിയ വെല്ലുവിളി. ഇതിനു കൂടുതൽ സമയം എടുക്കും. മണ്ണുനീക്കൽ പുരോഗമിക്കുന്നു. തുരങ്കത്തിനു മുകളിലായി കെ.കെ.റോഡിൽ നിർമിക്കുന്ന റെയിൽവേ മേൽപാലത്തിൻെറ പണിയും എങ്ങുമെത്തിയിട്ടില്ല. പാലം പണി തീർന്നതിനുശേഷമാകും മണ്ണുനീക്കി പാത ഒരുക്കേണ്ടത്. ഇതിനൊപ്പം റബർ ബോർഡിനു സമീപത്തെ റോഡിലും മേൽപാലം ഉയരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story