Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2019 11:33 PM GMT Updated On
date_range 22 April 2019 11:33 PM GMTഭാര്യാപിതാവിനെ കൊന്ന കേസ്: യുവാവിന് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും
text_fieldsbookmark_border
ഇരിങ്ങാലക്കുട: കുടുംബങ്ങൾ തമ്മിലുണ്ടാക്കിയ ധാരണ ലംഘിച്ച് ഭാര്യ, തൻെറ വീട്ടിലേക്ക് വന്നതിൽ കുപിതനായി ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവിന് തടവും പിഴയും. ഏഴ് വർഷം മുമ്പ് ചെങ്ങാലൂര്‍ സ്‌നേഹപുരം വൈക്കത്താടന്‍ വീട്ടില്‍ ഗംഗാധരന്‍ (48) കൊല്ലപ്പെട്ട കേസിൽ മരുമകൻ നന്തിപുലം കല്ലൂപാലം ചുക്കത്ത് വീട്ടില്‍ രാമകൃഷ്ണൻെറ മകന്‍ സന്തോഷിനെയാണ് (സന്തു - 28) ഇരിങ്ങാലക്കുട അഡീഷനല്‍ ജില്ല കോടതി പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. 2012 ഒക്ടോബര്‍ 25നാണ് വിചിത്രമായ കേസ് ഉണ്ടായത്. ഗംഗാധരൻെറ മകള്‍ എൻജിനീയറിങ് വിദ്യാർഥിനിയായ ആതിരയും സന്തോഷും പ്രണയത്തിലായിരുന്നു. പിന്നീട് ഇവർ രജിസ്റ്റര്‍ വിവാഹം നടത്തി. ഇതറിഞ്ഞ മാതാപിതാക്കൾ മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്നും അതുവരെ ഇരുവരും പരസ്പരം കാണരുതെന്നും സന്തോഷിൻെറയും ആതിരയുെടയും മാതാപിതാക്കള്‍ തമ്മില്‍ ധാരണ ഉണ്ടാക്കിയിരുന്നു. ഇത് ലംഘിച്ച് ആതിര ഭര്‍ത്താവായ സന്തോഷിൻെറ വീട്ടില്‍ ചെന്നു. ഇതില്‍ പ്രകോപിതനായ സന്തോഷ് ഭാര്യ വീട്ടില്‍ ചെന്ന് ആതിരയുടെ പിതാവ് ഗംഗാധരനെ കുത്തിെക്കാന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രധാന പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന മരിച്ച ഗംഗാധരൻെറ മകന്‍ നിഖില്‍ വിചാരണക്കിടയില്‍ പ്രതിക്കനുകൂല നിലപാട് എടുത്തെങ്കിലും പിന്നീട് വിസ്താര വേളയില്‍ ഉണ്ടായ സംഭവങ്ങള്‍ കോടതിയില്‍ വിവരിച്ചതോടെയാണ് ശിക്ഷക്ക് വഴിതെളിഞ്ഞത്. സംഭവത്തിന് ശേഷം ആതിരയും സന്തോഷും ഒരുമിച്ചാണ് ജീവിക്കുന്നത്. ഇവർക്ക് ഒരു വയസ്സുള്ള കുഞ്ഞുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story