Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2019 11:32 PM GMT Updated On
date_range 12 April 2019 11:32 PM GMTഒ.പി ടിക്കറ്റിൽ സ്വന്തമായി മരുന്നെഴുതി വാങ്ങാൻ ശ്രമിച്ച യുവാവ് ഓടി രക്ഷപ്പെട്ടു
text_fieldsbookmark_border
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒ.പി ടിക്കറ്റിൽ മാനസിക രോഗികൾക്കുള്ള മരുന്ന് സ്വന്തമായി എഴുതി വാങ്ങാൻ യുവാവിൻെറ ശ്രമം. പിടികൂടാൻ ജീവനക്കാർ ശ്രമിക്കവെ ഇയാൾ ഓടി രക്ഷപ്പെട്ടു. കോട്ടയം പാത്താമുട്ടം സ്വദേശി ഉണ്ണിക്കുട്ടനാണ് (23) രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11ന് പഴയ അത്യാഹിത വിഭാഗത്തിനു സമീപമുള്ള ഫാർമസിയിലായിരുന്നു സംഭവം. ന്യൂറോ മെഡിസിൻ വിഭാഗത്തിലേക്ക് ഒ.പി ടിക്കറ്റ് എടുത്തശേഷം ഇതിൽ ന്യൂറോ വിഭാഗത്തിലെ സീലോ നമ്പറോ ഇടാതെ യുവാവ് സ്വന്തമായി മരുന്ന് എഴുതി. ഫിക്സ്, മൈഗ്രേൻ തുടങ്ങിയ രോഗങ്ങൾക്കും മാനസിക രോഗികൾക്കും ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളാണ് യുവാവ് എഴുതിയത്. പിന്നീട് ഈ മരുന്ന് വാങ്ങുന്നതിനായി ഒ.പി ടിക്കറ്റ് ഫാർമസിയിൽ നൽകി. ഫാർമസിസ്റ്റിന് സംശയം തോന്നി ശ്രദ്ധിച്ചപ്പോഴാണ് ബന്ധപ്പെട്ട വിഭാഗത്തിലെ സീലോ ക്രമനമ്പറോ ഇല്ലാത്തത് ശ്രദ്ധയിൽപെട്ടത്. ഉടൻ ഉയർന്ന വിഭാഗം ഫാർമസിസ്റ്റിനെയും തുടർന്ന് സ്റ്റോർ സൂപ്രണ്ടിനെയും വിവരം അറിയിച്ചു. ഇവരും സുരക്ഷാ വിഭാഗം മേധാവിയും ഫാർമസിക്ക് സമീപത്തേക്ക് എത്തുന്നതിനിടെ യുവാവ് ഓടി രക്ഷപ്പെട്ടു. സുരക്ഷാ ജീവനക്കാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പലരും സീൽ ചെയ്ത ശേഷവും ഡോക്ടറെ കാണാതെ സ്വന്തമായി മരുന്ന് എഴുതി വാങ്ങുന്ന വിവരം ശ്രദ്ധയിൽപെട്ടിട്ടുള്ളതിനാൽ എത്ര വലിയ തിരക്ക് അനുഭവപ്പെട്ടാലും വളരെ ശ്രദ്ധയോടുകൂടി മാത്രമേ മരുന്നുകൾ വിതരണം ചെയ്യാവു എന്ന നിർദേശം ഫാർമസി അധികൃതർക്ക് നൽകിയിട്ടുണ്ടെന്ന് ആർ.എം.ഒ ഡോ. ആർ.പി. രഞ്ചിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story