Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനിർമാണം ഏറ്റെടുക്കാൻ...

നിർമാണം ഏറ്റെടുക്കാൻ ആളില്ല; കാരിത്താസ് റെയിൽവേ മേൽപാലത്തിനായി വീണ്ടും ടെൻഡർ

text_fields
bookmark_border
കോട്ടയം: കാരിത്താസ് റെയിൽവേ മേൽപാലത്തിനായി വീണ്ടും ടെൻഡർ ക്ഷണിച്ചു. നേരത്ത ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും ആര ും നിർമാണകരാർ ഏറ്റെടുക്കാൻ എത്തിയില്ല. ഇതോടെയാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ പാലം നിർമാണത്തിനായി വീണ്ടും കരാറുകാരെതേടി പരസ്യം നൽകിയത്. 9.66 കോടിയാണ് ചെലവ്. ഇൗമാസം 27നാണ് ടെൻഡർ തുറക്കുന്നത്. 7.5 മീറ്റര്‍ വീതിയില്‍ മേല്‍പാലവും അതിനോട് ചേര്‍ന്ന് 1.5 മീറ്റര്‍ നടപ്പാതയും ക്രാഷ് ബാരിയറും ചേര്‍ന്നതാണ് 327 മീറ്റര്‍ നീളമുള്ള മേല്‍പാലം. സ്ഥലവാസികള്‍ക്കും മറ്റും പ്രയോജനപ്രദമാകുന്ന നാല് മീറ്റര്‍ വീതിയുള്ള സര്‍വിസ് റോഡും മേല്‍പാലത്തിനൊപ്പമുണ്ടാകും. റെയില്‍വേ ലൈനിന് മുകളിലുള്ള ഭാഗത്തി​െൻറ നിര്‍മാണച്ചുമതല റെയില്‍വേക്കാണ്. ഇതിന് അഞ്ചുകോടിയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. കാരിത്താസ് റെയിൽവേ മേൽപാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. എം.സി റോഡിൽനിന്ന് മെഡിക്കൽ കോളജ്, കുട്ടികളുടെ ആശുപത്രി, ഗവ. ഡ​െൻറൽ കോളജ്, എം.ജി യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് യാത്രക്കാർക്ക് റെയിൽവേ ഗേറ്റ് തടസ്സം സൃഷ്ടിക്കുന്നത് പതിവാണ്. വാഹനത്തിരക്കേറിയ കാരിത്താസ് റെയിൽവേ ഗേറ്റിൽ ആംബുലൻസുകൾ ഉൾപ്പെടെ കുടുങ്ങുന്നത് പതിവാണ്. റെയിൽവേ മേൽപാലം വരുന്നതോടെ ഇതിനു പരിഹാരമാകും. നിർമാണത്തിന് അവശ്യമായ സ്ഥലം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് കൈമാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുേമ്പ തന്നെ കേന്ദ്ര ബജറ്റില്‍ ഈ മേല്‍പാലം സ്ഥാനംപിടിച്ചെങ്കിലും സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് വൈകുകയായിരുന്നു. സാമൂഹിക ആഘാതപഠനം അടക്കമുള്ളവയും നേരത്തേ പൂർത്തിയായിരുന്നു. സ്ഥലമേറ്റെടുക്കലുള്‍പ്പെടെ 23 കോടിയുടെ ഭരണാനുമതിയാണ് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇതുവഴി കടന്നുപോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനും ഇലക്ട്രിസിറ്റി ബോര്‍ഡി​െൻറ ലൈനുകളും അടിയന്തരമായി മാറ്റിസ്ഥാപിക്കാനും തീരുമാനമായിരുന്നു. റെയിൽവേ അധികൃതർ സ്ഥലസന്ദർശനം അടക്കം നടത്തിയിരുന്നു. എന്നാൽ, കരാറുകാരൻ എത്താത്തതിനാൽ വീണ്ടും നിർമാണം അവതാളത്തിലായി. പുതിയ ടെൻഡർ നടപടികളെല്ലാം പൂർത്തിയായി പാലം നിർമാണം ആരംഭിക്കാൻ ഇനി ഏറെസമയം എടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story