Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2019 11:31 PM GMT Updated On
date_range 20 Feb 2019 11:31 PM GMTലക്ഷങ്ങളുടെ വിസ തട്ടിപ്പ്: അച്ഛനും മകനും പിടിയിൽ
text_fieldsbookmark_border
കോട്ടയം: പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിൽ ജോലിക്കുള്ള വിസയും വിദ്യാഭ്യാസ വിസയും നൽകാമെന്ന‌് പ്രമുഖ പത്രങ് ങളിലടക്കം പരസ്യം നൽകി അച്ഛനും മകനും ചേർന്ന‌് 19.5 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഇരുവരെയും കോട്ടയം ഈസ്റ്റ് പൊലീസ‌് പിടികൂടി. കോട്ടയം അയർക്കുന്നം അമയന്നൂർ വള്ളിക്കാട് മറ്റത്തിൽ തോമസ് മറ്റം (55) മകൻ മിഥുൻ തോമസ് (30) എന്നിവരെയാണ‌് പിടികൂടിയത്. കേസിലെ പ്രധാന പ്രതിയും തട്ടിപ്പിന് മറയാക്കിയ സ്ഥാപനത്തിെൻറ മാനേജിങ‌് ഡയറക്ടറുമായ മുണ്ടക്കയം സ്വദേശി ഡെൽജോ പോളണ്ടിലേക്ക് കടന്നതായി വിവരം ലഭിച്ചു. അയർക്കുന്നം, കോട്ടയം, കൊല്ലം സ്വദേശികളായ ഏഴുപേരിൽ നിന്നാണ‌് പണം കൈക്കലാക്കിയത‌്. ഒരുവർഷം മുമ്പാണ് മിഥുനും ഡെൽജോയും തോമസും ചേർന്ന് റെയിൽവേ സ്‌റ്റേഷന് സമീപം ഫ്ലൈ യൂറോ വിങ‌്സ് എന്ന സ്ഥാപനം ആരംഭിച്ചത്. പ്രമുഖ പത്രങ്ങളിലും സമൂഹമാധ്യമത്തിലും വൻ പരസ്യം നൽകിയതോടെ നൂറുകണക്കിന് ആളുകളാണ് ദിവസേന ഇവിടെ തൊഴിൽതേടി എത്തിയത്. രണ്ടു മുതൽ അഞ്ചുലക്ഷം രൂപ വരെ ഓരോരുത്തരിൽനിന്നും ഈടാക്കി. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെയാണ് ആളുകൾ പരാതിയുമായി രംഗത്തെത്തിയത്. പരാതി ലഭിച്ചതോടെ ജില്ല പൊലീസ് മേധാവി ഹരിശങ്കർ കേസ് അന്വേഷണത്തിനായി ഡിവൈ.എസ‌്.പി ആർ. ശ്രീകുമാറിന് കൈമാറി. വിവിധ ജില്ലകളിൽ അടക്കം പ്രതികൾ വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട‌്. പരാതിക്കാരുടെ എണ്ണം വർധിച്ചത‌് മനസ്സിലാക്കിയാണ‌് ഡെൽജോ പോളണ്ടിലേക്ക‌് മുങ്ങിയത‌്. സി.ഐ ടി.ആർ. ജിജു, പ്രിൻസിപ്പൽ എസ്.ഐ മഹേഷ്, അഡീഷനൽ എസ്.ഐ തോമസ്, സിവിൽ പൊലീസ് ഓഫിസർ പി.സി. സജി എന്നിവർ ചേർന്നാണ‌് പ്രതികളെ പിടികൂടിയത‌്. തട്ടിപ്പിന‌് ഇരയായവർ ഇനിയും പരാതി നൽകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം സംഭവവുമായി ബന്ധപ്പെട്ട‌് നിലവിൽ മൂന്ന് കേസ് രജിസ്റ്റർ ചെയ്തു. ഡെൽജോക്കായി വിദേശ ഏജൻസികളുടെ സഹായത്തോടെ പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story