Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2018 5:33 AM GMT Updated On
date_range 16 July 2018 5:33 AM GMTകനത്തമഴ
text_fieldsbookmark_border
കോട്ടയം: കനത്തകാറ്റിലും മഴയിലും ജില്ലയിൽ 150 വീട് തകർന്നു. വിവിധ താലൂക്കിൽ വീടുകൾ ഭാഗികമായി തകർന്നതിന് 44 ലക്ഷവും വൈദ്യുതി പോസ്റ്റുകളും കമ്പികളും ഒടിഞ്ഞതിന് കെ.എസ്.ഇ.ബിയുടെ നഷ്ടം 40 ലക്ഷവും കണക്കാക്കുന്നു. മരം കടപുഴകി വിവിധ പ്രദേശങ്ങളിൽ ഇരുനൂറിലേറെ വൈദ്യുതി പോസ്റ്റുകളും 400 സ്ഥലത്ത് വൈദ്യുതിക്കമ്പികളും പൊട്ടിവീണു. ലൈനുകൾക്ക് മുകളിൽ മരംവീണ് വൈദ്യുതി കോട്ടയത്ത് പൂർണമായും അവതാളത്തിലായി. ഞായറാഴ്ച പുലർച്ച മുതൽ പെയ്യുന്ന രാത്രി വൈകിയും തുടരുകയാണ്. പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിലായി. മീനച്ചിൽ, മണിമല, പമ്പ, അഴുത നദികളിൽ ജലനിരപ്പ് ഉയർന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പുലർത്തണമെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകി. തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴ തുടരുന്നു. മിക്കവാറും പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. െപാന്മുടി, കല്ലാർകുട്ടി, ലോവർപെരിയാർ, ഹെഡ്വർക്സ്, മലങ്കര ഡാമുകൾ തുറന്നു. പാമ്പാർ പാലത്തിൽ വെള്ളം കയറി. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിലെ വണ്ടിപ്പെരിയാർ കക്കികവലയിൽ വെള്ളം ഉയർന്ന് ഗതാഗതം മുടങ്ങി. ഇതേ റോഡിൽ മണ്ണിടിഞ്ഞും ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയോടെയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. പത്തനംതിട്ട: കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയില്‍ 54 വീട് ഭാഗികമായി തകര്‍ന്നു. പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്ന് അപ്പർകുട്ടനാട്ടിൽ വീണ്ടും വെള്ളപ്പൊക്കം. തിരുവല്ല ബസ് സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങി. റാന്നി കെ.എസ്.ആർ.ടി.സി സ്റ്റാൻഡും പ്രൈവറ്റ് സ്റ്റാൻഡും വെള്ളത്തിലായി. കല്ലടയാറ്റിലെയും പള്ളിക്കലാറ്റിെലയും ജലനിരപ്പ് ഉയർന്നു. പള്ളിക്കലിൽ പാടങ്ങളിലും വെള്ളംകയറി. എം.സി റോഡിൽ വടക്കടത്ത്കാവ് കല്ലിരിക്കൽ പാലത്തിന് സമീപം റോഡിലേക്ക് വെള്ളം കയറി. പലയിടത്തും മരം ഒടിഞ്ഞുവീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story