Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:35 AM GMT Updated On
date_range 22 Feb 2018 5:35 AM GMTപുലിപ്പേടിയിൽ കോന്നി എലിമുള്ളുംപ്ലാക്കൽ
text_fieldsbookmark_border
കോന്നി: എലിമുള്ളുംപ്ലാക്കലിൽ രണ്ടാഴ്ചയായി പകൽ നിരവധിപേർ പുലിയെ കണ്ടെന്ന വാർത്ത പരന്നതോടെ പരിഭ്രാന്തിയേറി. എലിമുള്ളുംപ്ലാക്കൽ ഗവ. ഹൈസ്കൂളിെല വിദ്യാർഥികളാണ് കൂടുതൽ ഭയക്കുന്നത്. പുലിയുടെ വാസകേന്ദ്രമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് സ്കൂളിെൻറ ചുറ്റുവട്ടമുള്ള കാടാണ്. അതിനാൽ സ്കൂളിനോടുചേർന്നുള്ള കാടിെൻറ ഭാഗത്തേക്ക് വിദ്യാർഥികൾ പോകാൻ പാടില്ലെന്നും ടോയ്ലറ്റിലും മറ്റും ഒറ്റക്ക് പോകാൻ പാടില്ലെന്നും സ്കൂൾ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, വനംവകുപ്പ് കർശന മുന്നറിയിപ്പ് നൽകിയതിനൊപ്പം ഈ ഭാഗത്തേക്ക് വാച്ചർമാെരയും നിയോഗിച്ചു. ഇതിനിടെ, ചൊവ്വാഴ്ച വൈകീട്ട് ആറിന് സൗരവേലി പരിശോധിക്കാൻ പോയ എലിമുള്ളുംപ്ലാക്കലിൽ ആതിരഭവത്തിൽ മണിരാജ് പുലിയെ കണ്ട് ഭയന്നോടി. ഈ സംഭവം നടന്നതും സ്കൂൾ പരിസരത്തോടുചേർന്ന കാടുമൂടിയ പ്രദേശത്തായതിനാൽ ജനങ്ങളും വിദ്യാർഥികളും ഭീതിയിലാണ്. എന്നാൽ, സ്കൂളിനോട് ചേർന്ന ഭാഗത്തെ കാടുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ല. രണ്ടാഴ്ചയായി സ്കൂളിനോട് ചേർന്ന പ്രദേശത്തും പ്രധാന റോഡുകളിലും പകൽ നിരവധി ആൾക്കാർ പുലിയെ കാണുന്നതായി വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയില്ലാത്തതിൽ ജനം പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story