Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​കോഴി വിൽപന​ 87...

​കോഴി വിൽപന​ 87 രൂപക്ക്​; കൈയിൽ കിട്ടാൻ അധിക തുക നൽകണം

text_fields
bookmark_border
കോട്ടയം: ജില്ലയിൽ വ്യാപാരികൾ ഇറച്ചിക്കോഴികളെ സർക്കാർ നിശ്ചയിച്ച 87 രൂപ നിരക്കിലാണ് വിൽക്കുന്നത്. പപ്പും പൂടയും കളഞ്ഞ് കൈയിൽ കിട്ടാൻ അധികമായി പിന്നെയും ചാർജ് നൽകേണ്ട സ്ഥിതിയിലാണ് പലയിടത്തും. ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ പഴയ നിരക്കിൽനിന്ന് പിന്നോട്ടുപോകേണ്ടി വന്ന വ്യാപാരികളാണ് ഡ്രസിങ് ചാർജ് ഇനത്തിൽ 15 മുതൽ 30 രൂപവരെ ഇൗടാക്കുന്നത്. നേരത്തേ മിക്ക കടകളിലും ഡ്രസിങ് സൗജന്യമായിരുന്നു. ചിലർ അഞ്ചു മുതൽ 10 രൂപവരെ ഇൗടാക്കിയിരുന്നു. കോഴി അവശിഷ്ടത്തിന് കിലോക്ക് ഏഴുരൂപ കിട്ടുേമ്പാഴാണ് ഡ്രസിങ്ങി​െൻറ പേരിൽ അധിക നിരക്ക് ചുമത്തുന്നത്. തുച്ഛമായ ലാഭമാണ് കിട്ടുന്നതിനാൽ ഡ്രസിങ് ചാർജ് വാങ്ങാതിരിക്കാൻ കഴിയില്ലെന്ന് വ്യാപാരി പറഞ്ഞു. ഇതിനു പുറമെ കടയുടെ വാടക, തൊഴിലാളികളുടെ ശമ്പളം എന്നിവയും നൽകേണ്ടി വരുന്നു. സി.െഎ.ടി.യു യൂനിയനിൽപെട്ട കച്ചവടക്കാരാണ് 87 രൂപക്ക് ഇറച്ചിക്കോഴിയെ വിൽക്കുന്നത്. വില കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.െഎ പ്രവർത്തകർ രംഗത്തിറങ്ങി കടയടപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം വ്യാപാരികൾ സർക്കാർ നിരക്കിൽനിന്ന് ഒരുരൂപ കുറച്ച് 86 രൂപക്കാണ് വിൽപന നടത്തുന്നത്. കടകളുടെ മുന്നിൽ വില പ്രദർശിപ്പിച്ച് ബോർഡും തൂക്കിയതോടെ വാങ്ങാെനത്തിയവരുടെ തിരക്കേറി. അന്വേഷിക്കുേമ്പാൾ ജീവനോടെയുള്ള കോഴിക്കാണ് 86 രൂപ ഇൗടാക്കുന്നത്. പാചകത്തിനായി പപ്പും പൂടയും കളയാൻ കടക്കാരെ ഏൽപിച്ചാൽ വില പിന്നെയും കൂടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story