തോട്ടം മേഖലയിലെ തൊഴിലാളികളെ ഇ.എസ്.െഎ പരിധിയിൽപെടുത്തും –മന്ത്രി
text_fieldsകരുനാഗപ്പള്ളി: തോട്ടം മേഖലയിലെ തൊഴിലാളികളെക്കൂടി ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്ത ുന്ന കാര്യം തത്വത്തിൽ സർക്കാർ അംഗീകരിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണൻ. ഇതിന് കേന്ദ്ര സർക്കാറിെൻറയും ഇ.എസ്.ഐയുടെയും അനുവാദം ആവശ്യമാണ്. ഇക്കാര്യത്തിൽ ഇ.എസ്.ഐ ഡയറക്ടർ ജനറലിന് കത്തയച്ചു. കേന്ദ്ര സർക്കാറുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. കുലശേഖരപുരം പുത്തൻതെരുവിലെ ഇ.എസ്.ഐ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇ.എസ്.ഐ ആശുപത്രികളിലേക്ക് 103 ഇനം മരുന്നുകൾ മെഡിക്കൽ കോർപറേഷൻ വഴി വാങ്ങുന്നതിന് അനുമതി നൽകിയതായും മന്ത്രി പറഞ്ഞു. എ.എം. ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.എസ്.ഐ വകുപ്പ് ഡയറക്ടർ ഡോ. എം.എസ്. ഗീതാദേവി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, ബ്ലോക്ക് പ്രസിഡൻറ് എ. മജീദ്, പഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ കൃഷ്ണകുമാർ, അനിൽ എസ്. കല്ലേലിഭാഗം, ടി.കെ. ശ്രീദേവി, സുജിതനാസർ, കെ.പി. ജോസ്, പി.കെ. മുരളീധരൻ നായർ, എം.എസ്. ഷൗക്കത്ത്, ഡോ ആർ.ഇ. ഗ്ലാസ്റ്റിൻ എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.