Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹാപ്പീ ഗുഡ്ബൈ...

ഹാപ്പീ ഗുഡ്ബൈ പ്ലാസ്റ്റിക്

text_fields
bookmark_border
ഹാപ്പീ ഗുഡ്ബൈ പ്ലാസ്റ്റിക്
cancel
camera_alt???????? ????? ???????????????? ????????????????? ????????????????? ??????????????????????

കൊല്ലം: 2020 ജനുവരി ഒന്ന്, അതായത് ബുധനാഴ്ച മുതൽ നാട്ടിലെങ്ങും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചിരിക്കുകയാണ്. ജില്ലയിലും നിരോധനം കർശനമായി നടപ്പാക്കുമെന്ന് അധികൃതർ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ബുധനാഴ്ച മുതൽ പ്ലാസ്റ്റിക് നിരോധന നിയമത്തിെൻറ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം. നിരോധനം വരുന്നതിന് മുമ്പായി വിപുലമായ ഒരുക്കങ്ങളാണ് തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്നത്. തുണി സഞ്ചികളുടെ നിർമാണം പല പഞ്ചായത്തിലും തുടങ്ങി. ബ്ലോക്ക് പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ കാലേകൂട്ടി ഇതിനായുള്ള പരിശീലനം നൽകിയിരുന്നു. കൂടാതെ ബോധവത്കരണ പരിപാടികളും സജീവമാണ്. പലയിടത്തും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്ന പ്രവർത്തനം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ശുചിത്വമിഷെൻറ നേതൃത്വത്തിൽ തുണിസഞ്ചി നിർമാണ യൂനിറ്റുകളെ സജ്ജമാക്കൽ, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശറാലി, ബോധവത്കരണം, തുണി സഞ്ചി വിതരണം, ഫ്ലാഷ് മോബ് എന്നിവ നടന്നു.

ടൂറിസം മേഖലകളിൽനിന്ന് പ്ലാസ്റ്റിക് ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന് കാണിച്ച് ഹരിതകേരള മിഷൻ അധികൃതർ പഞ്ചായത്തുകൾക്ക് കത്തയച്ചുകഴിഞ്ഞു. എന്നാൽ, പെട്ടെന്നൊരു ദിവസം വീട്ടിലും നാട്ടിലും കടകളിലും സ്ഥാപനങ്ങളിലുമെല്ലാം പ്ലാസ്റ്റിക് ഇല്ലാതാവുമ്പോൾ ജീവിതമൊന്നാകെ മാറിമറിയും. നിരോധനത്തിെൻറ പരിധിയില്‍ എല്ലാതരത്തിലുമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും വരും. പ്ലാസ്റ്റിക്കിന് പകരമെന്തെന്ന അങ്കലാപ്പിലാണ് കുറേനാളായി വീട്ടമ്മമാരും കച്ചവടക്കാരുമെല്ലാം. ആശങ്കകളും ബദൽ സംവിധാനെത്തക്കുറിച്ചുള്ള ആലോചനകളുമായി പുതുവർഷത്തിൽ പുത്തൻ ചുവടുവെപ്പിലേക്ക് കാലെടുത്തുവെക്കുകയാണ് ജില്ല. മഹാമാരണമായ പ്ലാസ്റ്റിക് ഇല്ലാതാവാൻ പുതുനിയമം ഉപകരിക്കുമെങ്കിൽ നമുക്കും അതിനായി കൈകോർക്കാം. പുതിയ പരിഷ്കാരം വിജയിക്കണമെങ്കിൽ ഒാരോരുത്തരും സ്വയം തീരുമാനമെടുത്ത് മനോഭാവം മാറ്റേണ്ടതുണ്ട്. ജീവിതത്തിൽ ഇനിയങ്ങോട്ട് പ്ലാസ്റ്റിക് ഒഴിവാക്കാൻ പരമാവധി ഏല്ലാരും ശ്രമിക്കേണ്ടതുണ്ട്. വീടുകളിലടക്കം നിത്യോപയോഗ സാധനങ്ങൾ പ്ലാസ്റ്റിക് ഇതരമാക്കാൻ പരമാവധി ശ്രദ്ധിക്കണം. മാലിന്യം വലിച്ചെറിയുന്ന സംസ്കാരം മാറ്റാൻ തയാറാകുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story