Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൂനാമി ദുരന്ത...

സൂനാമി ദുരന്ത വാർഷികം: തീരദേശത്തുനിന്ന് മാറ്റിപ്പാർപ്പിക്കുന്നവരുടെ വീട് നിർമാണത്തിനായി 1398 കോടി അനുവദിച്ചു –മന്ത്രി

text_fields
bookmark_border
സൂനാമി ദുരന്ത വാർഷികം:  തീരദേശത്തുനിന്ന് മാറ്റിപ്പാർപ്പിക്കുന്നവരുടെ വീട് നിർമാണത്തിനായി 1398 കോടി അനുവദിച്ചു –മന്ത്രി
cancel
camera_alt???????? ?????????????????????????????????????? ?????????? ???????????????????????? ???????? ??. ????????????????????????? ??????????????? ?????????????

ഓച്ചിറ: കടലിനോട് ചേർന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി 1398 കോടി രൂപ പ്രത്യേകമായി അനുവദിച്ചതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സൂനാമി ദുരന്ത വാർഷികത്തോടനുബന്ധിച്ചുചേർന്ന അനുസ്മരണ സമ്മേളനം അഴീക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫിഷറീസ് വകുപ്പ് നടത്തിയ സർേവയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18000 ത്തോളം കുടുംബങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ എണ്ണായിരത്തോളം പേർ മാറിത്താമസിക്കാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു.

മൂന്നുവർഷം കൊണ്ട് എല്ലാവെരയും 50 മീറ്ററിനുള്ളിൽ നിന്ന് മാറ്റി താമസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അശാസ്ത്രീയമായ ഖനനമാർഗമായ സീ വാഷിങ് പൂർണമായും അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. സൂനാമി സ്മൃതി മണ്ഡപത്തിൽ മന്ത്രി ഉൾെപ്പടെ നിരവധി പേർ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. സെലീന, ഓച്ചിറ ബ്ലോക്ക് പ്രസിഡൻറ് എ. മജീദ്, തഹസിൽദാർ എൻ. സാജിദാ ബീഗം, മത്സ്യഫെഡ് ഡയറക്ടർ ജി. രാജദാസ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, ധീവരസഭ പ്രവർത്തകർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story