അഴീക്കൽ –വലിയഴീക്കൽ പാലം എന്ന് യാഥാർഥ്യമാകും?
text_fieldsഓച്ചിറ: ജില്ലയിലെ ആലപ്പാട് പഞ്ചായത്തും ആലപ്പുഴ ജില്ലയുടെ ആറാട്ടുപുഴ പഞ്ചായത്തിനെയും ബന്ധിച്ച് കായംകുളം കായലിന് കുറുകെ നിർമിക്കുന്ന അഴീക്കൽ - വലിയഴീക്കൽ പാലം എന്ന് യാഥാർഥ്യമാകുമെന്നാണ് ഇവിടത്തുകാർ ചോദിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ആഭ്യന്തരമന്ത്രിയും ഹരിപ്പാട് എം.എൽ.എയുമായ രമേശ് ചെന്നിത്തലയുടെയും കെ.സി. വേണുഗോപാലിെൻറയും സമ്മർദ ഫലമായിട്ടാണ് പദ്ധതിക്ക് സർക്കാർ അനുമതി നൽകിയത്. 2016 ഫെബ്രുവരി 27ന് വലിയഴീക്കൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തലയാണ് തറക്കല്ലിട്ടത്. 120 കോടി രൂപയാണ് അടങ്കൽ തുക. നിർമാണത്തിന് പണം തടസ്സമാകാതിരിക്കാൻ പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള ഒരു രൂപ സെസിൽ നിന്നുള്ള ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഡിസ്ട്രിക്റ്റ് ഫ്ലാഗ് ഷിപ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിലുള്ള ഈ പാലം പണി ടെൻഡർ ഒഴിവാക്കി ഗ്രേസ് മാർക്കിെൻറ അടിസ്ഥാനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകുകയായിരുന്നു. എന്നാൽ, എൽ.ഡി.എഫ് സർക്കാർ വന്നതോടെ പെട്രോളിയം സെസിൽ നിന്നുള്ള വരുമാനം പാലം പണിക്ക് നൽകാൻ കഴിയില്ല എന്ന നിലപാട് എടുത്തതോടെ നിർത്തിവെച്ചു. കുടിശ്ശിക ബിൽ കിട്ടാതായതോടെ ഊരാളുങ്കൽ പണി നിർത്തി. നബാർഡിെൻറ ഫണ്ട് ഉപയോഗിക്കാൻ സർക്കാർ നിർദേശം െവെച്ചങ്കിലും ഇതിനെതിരെ ആലപ്പുഴ ഡി.സി.സി സമരം തുടങ്ങിയതോടെ സർക്കാർ പിന്മാറി. ഇതിനിടെ കോസ്റ്റ് ഗാർഡ് യൂനിറ്റിന് അഴീക്കലിൽ അനുമതി ലഭിച്ചതോടെ കേന്ദ്രപ്രതിരോധ മന്ത്രാലയത്തിെൻറ ക്ലിയറൻസിനു വേണ്ടി വീണ്ടും താമസം നേരിട്ടു. കെ.സി. വേണുഗോപാലിെൻറ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡിെൻറയും നേവിയുടെയും വിദഗ്ദ സംഘം സ്ഥലം സന്ദർശിച്ച് പാലത്തിെൻറ രൂപരേഖയിൽ മാറ്റം വരുത്തി.
ഇപ്പോൾ നിർമാണ ചെലവ് 140 കോടിയായി. പാലം പൂർത്തിയാകുമ്പോൾ കരുനാഗപ്പള്ളി പണിക്കർ കടവിൽ നിന്ന് ദേശീയപാതയിൽ കയറാതെ തോട്ടപ്പള്ളിയിൽ വേഗം എത്താം. പാലത്തിെൻറ മധ്യഭാഗത്തെ ആർച്ചാണ് പാലത്തിെൻറ പ്രധാന ആകർഷണം. കടലിനോട് തൊട്ടുരുമ്മിനിൽക്കുന്ന ഈ പാലം ഹാർബറിെൻറ വികസനത്തിന് ഏറെ സഹായകരമാണ്. അഴീക്കൽ ഭാഗത്ത് സ്ഥലം വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നൽകാത്തതിനാൽ അേപ്രാച്ച് റോഡിെൻറയും സംരക്ഷണഭിത്തിയുടെയും നിർമാണവും തടസ്സപ്പെട്ട നിലയിലാണ്. പണിതുടങ്ങി നാലുവർഷം ആകുമ്പോഴും ഉടനെങ്ങും തീരുന്ന ലക്ഷണത്തിലല്ല. പാലം യാഥാർഥ്യമാകുമ്പോൾ മത്സ്യബന്ധനം, വിനോദസഞ്ചാരം, തീർഥാടനം എന്നീ മേഖലകളിൽ വൻ കുതിപ്പ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. പാലത്തിെൻറ പിതൃത്വം അവകാശപ്പെട്ട് എൽ.ഡി.എഫ്, യു.ഡി.എ പ്രവർത്തകർ േസാഷ്യൽ മീഡിയയിൽ കസർത്ത് നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.