മുട്ടയുടെ നാടും ഇനിയറിയാം...
text_fieldsകൊല്ലം: ഏത് നാട്ടില്‍നിന്ന് വരുന്നതാണെന്ന വിശദാംശങ്ങള്‍ കൂടി രേഖപ്പെടുത്തിയ മുട്ട കള്‍ ഇനി വാങ്ങാം. കുടുംബശ്രീ ജനോവ ബ്രൗണ്‍ എഗ്സ് എന്ന ബ്രാന്ഡിെൻറ പ്രത്യേകതയാണിത്. കു ടുബശ്രീ ബ്രോയിലേസ് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയാണ് പുത്തന്സംരംഭത്തിന് പിന്നില്‍. കുടുംബശ്രീ അംഗങ്ങളായ കോഴികര്ഷകരില് നിന്നാണ് മുട്ടകള്‍ ശേഖരിക്കുന്നത്. കഴുകി വൃത്തിയാക്കിയ ആറ് മുട്ടകള്‍ അടങ്ങിയ പാക്ക് ആണ് വിപണിയിലെത്തിക്കുക. തീയതി സഹിതം രേഖപ്പെടുത്തി അതത് ദിവസം ശേഖരിച്ച് പാക്ക് ചെയ്യുന്നതിനാല്‍ ഗുണനിലവാരമുള്ള മുട്ടകള്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തും. സംസ്ഥാനത്തുടനീളം ഈ പദ്ധതിയുടെ പ്രാരംഭഘട്ടം ആരംഭിച്ചു. ഓരോ പഞ്ചായത്തിലും ഓരോ വീടുകളിലും എത്ര മുട്ടകള്‍ ദിവസവും ഉൽപാദിപ്പിക്കുന്നെന്ന് അറിയാനുള്ള ജെനോവ മൊബൈല്‍ ആപ് വഴിയുള്ള സര്‍വേയും കുടുംബശ്രീ തുടങ്ങി.
ആദ്യമായാണ് സംസ്ഥാനതലത്തില്‍ ഇത്തരം ഒരു സംരംഭം. ഓരോ പഞ്ചായത്തിലെയും മുട്ട ഉൽപാദിപ്പിക്കുന്ന വീടുകളില്‍ കുടുംബശ്രീ പ്രവർത്തകർ നേരിെട്ടത്തി മുട്ടകള്‍ ശേഖരിക്കും. ശേഖരിച്ച മുട്ടകള്‍ ബ്ലോക്ക് തലത്തില്‍ സജ്ജീകരിച്ച സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കും. അവിടെ നിന്നും ഇവ പാക്ക് ചെയ്ത് സീല്‍ ചെയ്ത് ജനോവ ബ്രൗണ്‍ എഗ്സ് എന്ന ബ്രാന്‍ഡിൽ വിപണിയിലെത്തിക്കും. ആദ്യഘട്ടത്തില്‍ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നായി 1000ലധികം മുട്ടകര്ഷകരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കുടുബശ്രീ ജില്ലമിഷന്‍ കോഒാഡിനേറ്റര്‍ എ.ജി. സന്തോഷ് പറഞ്ഞു. ശേഖരിക്കുന്ന മുട്ട ഒന്നിന് ആറുരൂപ കര്ഷകന് ലഭിക്കും. മുട്ടക്കോഴി കര്‍ഷകര്‍ക്ക് സ്ഥിരം വിപണി കണ്ടെത്തുകയെന്ന വെല്ലുവിളി ഇതോടെ അവസാനിക്കും. ഒന്നിച്ച് സ്ഥിരവരുമാനം ഉറപ്പിക്കാനുമാകും. 14,00,000 പേരാണ് ഇന്ന് സംസ്ഥാനത്ത് മുട്ടക്കോഴികളെ വളര്‍ത്തുന്നത്. അവര്‍ക്കെല്ലാം നേരിട്ടു തന്നെ ഈ സംരംഭത്തിെൻറ പ്രയോജനം ലഭിക്കും. ഇരുചക്രവാഹന ലൈസന്‍സുള്ള ആയിരത്തോളം സ്ത്രീകള്‍ക്ക് മുട്ടശേഖരണ ജോലിയും ലഭിക്കും. ഇവര്‍ക്ക് 15,000 രൂപവരെ വരുമാനം ഉറപ്പാക്കാന്‍ സാധിക്കും. 700ലധികം സ്ത്രീകള്‍ക്ക് പാക്കിങ് ജോലിയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.