കുരുന്നുകൾ വിളവുമായെത്തി; ഓണച്ചന്ത കൗതുകമായി
text_fieldsചവറ: സ്വന്തമായി വിത്തിട്ട് വിളയിച്ച പച്ചക്കറികളുമായി കുരുന്നുകൾ തേവലക്കര ചന്ത യിലേക്ക് കച്ചവടത്തിനെത്തിയത് നാട്ടുകാർക്ക് കൗതുകമായി. തേവലക്കര കെ.വി.എം സ്കൂളി ലെ കുട്ടികളാണ് അധ്യാപകരുെടയും രക്ഷാകർത്താക്കളുെടയും സഹായത്തോടെ ഓണച്ചന്ത ഒരുക്കിയത്. കൃഷിഭവനിൽനിന്ന് മാസങ്ങൾക്ക് മുമ്പ് ലഭിച്ച വിത്തുകൾ വീട്ടിൽതന്നെ അടുക്കളത്തോട്ടമുണ്ടാക്കി പരിപാലിച്ച് വിളകളാക്കി. ബനിയനും കള്ളിമുണ്ടും ധരിച്ചാണ് കച്ചവട വിഭവങ്ങളുമായി കുരുന്നുകൾ എത്തിയത്.
തക്കാളി, വെണ്ട, വഴുതന, പയർ, പാവൽ തുടങ്ങിയ പച്ചക്കറികൾ കുട്ടികൾതന്നെ മുൻകൈയെടുത്തായിരുന്നു പരിപാലിച്ചത്. സ്കൂൾ അധികൃതർ മാർഗനിർേദശം നൽകിയപ്പോൾ കൃഷി കുട്ടിക്കളിയല്ലാതായി. ഇതോടെയാണ് കുരുന്നുകളുടെ ഓണച്ചന്ത എന്ന വേറിട്ട ആശയത്തിെൻറ പിറവി. സാധനങ്ങൾ വാങ്ങാനെത്തിയവർക്ക് വട്ടയിലയിലും തുണിസഞ്ചിയിലുമാണ് സാധനങ്ങൾ നൽകിയത്. കുട്ടികളുടെ വീടുകളിൽ തയാറാക്കിയ പലഹാരങ്ങളും എത്തിയതോടെ കച്ചവടം ഉഷാറായി.
കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. പഴയ ടീഷർട്ട് ഉപയോഗിച്ച് തുണിസഞ്ചി, പേപ്പർ പേന ഉണ്ടാക്കാനും കുട്ടികൾ കാഴ്ചക്കാരെ പഠിപ്പിച്ചു. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഐ. ഷിഹാബ് ആദ്യ വിൽപന നിർവഹിച്ചു. ജനപ്രതിനിധികളായ മുംതാസ്, ജോസ് ആൻറണി, മഠത്തിൽ രാജു, ഇസ്മയിൽകുഞ്ഞ്, കൃഷി ഓഫിസർ ബിനിഷ, കാഞ്ഞിരവിളയിൽ ഷാജഹാൻ, സ്കൂൾ കോഒാഡിനേറ്റർ അൻസർ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.