വേനല്‍മഴ ശക്തം; കാർഷികമേഖലക്ക് തിരിച്ചടി
text_fieldsപത്തനാപുരം: ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വേനല്‍മഴ ശക്തമാകുന്നു. മഴക്കൊപ്പം ഉണ് ടായ കാറ്റിൽ തലവൂർ പഞ്ചായത്തിലെ കാർഷികമേഖല പൂർണമായും തകർന്നു. വാഴ, മരച്ചീനി, റബർ എന്നിവക്കാണ് നാശം സംഭവിച്ചത്. അമ്പലനിരപ്പ് റെജിഭവൻ റെജി, കുരാ സന്തോഷ്ഭവനില്‍ വാസുദേവന്‍പിള്ള, മഞ്ഞക്കാല അദ്വൈതത്തിൽ അഭയാനന്ദൻ, നടുത്തേരി അരുൺ ഭവനിൽ സദാശിവൻപിള്ള, നടുത്തേരി കറുകയിൽ വീട്ടിൽ ഷാജി, പാണ്ടിത്തിട്ട സ്വദേശികളായ തങ്കപ്പൻ, ഗണപതിപിള്ള, നടുത്തേരി പുതുപ്പള്ളി മഠത്തിൽ മധുസൂദനൻ നമ്പ്യാതിരി, തത്തമംഗലം മീരാ ഭവനിൽ വാസുദേവൻ ഉണ്ണി എന്നിവരുടെ കാർഷികവിളകളാണ് നിലംപൊത്തിയത്. ആയിരക്കണക്കിന് ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു.
കുലച്ച വാഴകളാണ് അധികവും. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കൃഷി ഓഫിസർ സുരേഷ് കുമാർ പറഞ്ഞു. നാശം സംഭവിച്ച പ്രദേശങ്ങൾ കൃഷിവകുപ്പ് ഉേദ്യാഗസ്ഥർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.