Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനധികൃത മത്സ്യബന്ധനം:...

അനധികൃത മത്സ്യബന്ധനം: മറൈൻ എൻഫോഴ്സ്മെൻറ് ബോട്ട് പിടികൂടി

text_fields
bookmark_border
അനധികൃത മത്സ്യബന്ധനം: മറൈൻ എൻഫോഴ്സ്മെൻറ് ബോട്ട് പിടികൂടി
cancel
camera_alt??????????? ???????????????? ???????????????? ?????? ??????????????????? ??????????? ????????????????????????? ???????

ചവറ: കൊല്ലം ജില്ലയിലെ തീരപ്രദേശത്ത് ബോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് മത്സ്യബന്ധനം നടത്തിയ ബോട്ട് മൈറൻ എൻഫോഴ്സ്മെൻറ് കസ്റ്റഡിയിലെടുത്തു. ബു ധനാഴ്ച വൈകീട്ട് ആറ് മുതൽ 12 വരെ മറൈൻ എൻഫോഴ്‌സ്‌മെൻറ് കടലിൽ നടത്തിയ പ്രത്യേക പരി ശോധനയിലാണ് നീണ്ടകര സ്വദേശി ബാസ്റ്റിൻ ആൻറണിയുടെ ഉടമസ്ഥതയിലുള്ള സൺഷൈൻ എന്ന ബോട്ട് പിടിയിലായത്. കരയോട് ചേർന്ന ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതുകാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികളായ വള്ളക്കാർക്ക് മത്സ്യലഭ്യത കുറയുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
പരവൂർ മുതൽ മഞ്ചേശ്വരം വരെ കരയിൽനിന്ന് പതിനൊന്ന് പാദം വെള്ളം കഴിഞ്ഞ് മാത്രമേ യന്ത്രവത്കൃതബോട്ടുകൾ മത്സ്യബന്ധനം നടത്താവൂ എന്ന നിയമം ലംഘിച്ചാണ് മത്സ്യബന്ധനം നടത്തിയത്.

അശാസ്ത്രീയ മാർഗത്തിലൂടെ മത്സ്യബന്ധനം നടത്തുന്നതും നിയമലംഘനം നടത്തുന്നതുമായ ബോട്ടുകൾക്കും വള്ളങ്ങൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെൻറ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ബോട്ടിന് അഡ്ജുഡിക്കേറ്റിങ് ഓഫിസർ എച്ച്. സലിം കെ.എം.എഫ് നിയമപ്രകാരം രണ്ടര ലക്ഷം രൂപ പിഴയിട്ടു. മറൈൻ എൻഫോഴ്‌സ്‌മെൻറ് സൂപ്രണ്ട് ഓഫ് പൊലീസ് ജെ. കിഷോർകുമാറിെൻറ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെൻറ് ഇൻസ്പെക്ടർ എസ്.എസ്. ബൈജു, സബ് ഇൻസ്പെക്ടർ എ.എസ്. സുമേഷ്, എ.എസ്.ഐ ജോസ്, സുനിൽകുമാർ, സി.പി.ഒമാരായ അനീഷ്കുമാർ, ഷിേൻറാ, സീ റെസ്ക്യൂ ഗാർഡ് റോയ്‌, തോമസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story