Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമരിക്കുന്നില്ല...

മരിക്കുന്നില്ല സുഗതെൻറ സ്വപ്നങ്ങൾ...

text_fields
bookmark_border
മരിക്കുന്നില്ല സുഗതെൻറ  സ്വപ്നങ്ങൾ...
cancel
camera_alt?????????? ??????????????????? ??????????? ?.??.???.????? ?????????????????? ????????? ????? (??????????????)

കുന്നിക്കോട്: രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തിനിരയായി ജീവനൊടുക്കേണ്ടി വന്ന പ്ര വാസി സംരംഭകൻ സുഗതെൻറ സ്വപ്നം യാഥാർഥ്യമാകുന്നു. കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് ഇളമ്പൽ പൈനാപിൾ ജങ്ഷന് സമീപം വെള്ളിയാഴ്ച ‘സുഗതെൻറ’ വര്‍ക്ഷോപ് പ്രവര്‍ത്തനം ആരംഭിക്കും. ഭാര്യ സരസമ്മ ഭർത്താവ് ബാക്കിവെച്ച ‘സ്വപ്നത്തിെൻറ’ ഉദ്ഘാടനം നിര്‍വഹിക്കും. 2018 ഫെബ്രുവരി 23 നാണ് പുനലൂര്‍ വാളക്കോട് സ്വദേശിയായ സുഗതന്‍ നിർമാണത്തിലിരുന്ന വര്‍ക് ഷോപ്പില്‍ ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ പ്രവാസം അവസാനിപ്പിെച്ചത്തിയ സുഗതനെ കാത്തിരുന്നത് ദുരനുഭവങ്ങളായിരുന്നു. 2005ല്‍ സമീപവാസിയായ ഒരാള്‍ നികത്തിയ വയലിെൻറ കുറച്ചുഭാഗം പാട്ടത്തിനെടുത്താണ് വര്‍ക്ഷോപ്പിെൻറ ഷെഡ് നിര്‍മിച്ചത്‌. ഇതിനു പിന്നാലെ ഷെഡ് പൊളിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രവർത്തകർ രംഗത്തെത്തി കൊടി കുത്തി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി.

ഇതോടെ ഉപജീവനവഴി ഇല്ലാതാകുമെന്നറിഞ്ഞ് കെട്ടിടത്തില്‍തന്നെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു സുഗതന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടതുമുന്നണിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നിത്. പാര്‍ട്ടിക്കെതിരെ പൊലീസ് റിപ്പോര്‍ട്ട് കൂടി എത്തിയതോടെ സി.പി.ഐ കൂടുതല്‍ പ്രതിസന്ധിയിലായി. സംഭവത്തിൽ മൂന്ന് എ.ഐ.വൈ.എഫുകാരെ റിമാൻഡ് ചെയ്തിരുന്നു. പിന്നീട് പിതാവ് നിര്‍മിച്ച വര്‍ക് ഷോപ്പിെൻറ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മക്കളായ സുനിലും സുജിത്തും വീണ്ടും പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. ലൈസന്‍സ് നല്‍കാമെന്ന് ഉറപ്പു നല്‍കിയ പഞ്ചായത്ത് പിന്നീട് പലതവണ കാലുമാറി. സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങിയതോടെ ഇവർ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സി.പി.എം ജില്ല നേതൃത്വം നേരിട്ടെത്തി സംസാരിച്ചതിെൻറ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നമ്പര്‍ വാങ്ങാന്‍ കുടുംബം തയാറാകുകയായിരുന്നു. വകുപ്പുകളുമായി ആലോചിച്ച് നടപടി പൂര്‍ത്തിയാക്കി വേഗം അനുമതി നല്‍കാമെന്ന വിളക്കുടി പഞ്ചായത്തിെൻറ ഉറപ്പിലാണ് വര്‍ക് ഷോപ് ആരംഭിക്കുന്നതെന്ന് മക്കളായ സുനിലും സുജിത്തും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story