ദാഹജലം തരുമോ
text_fieldsകൊച്ചി: കിലോമീറ്ററുകൾ താണ്ടി വെള്ളം ചുമന്നുകൊണ്ട് വരുന്ന കാഴ്ച, പൈപ്പ് പൊട്ടി വെള്ളം പാ ഴാകുന്ന അവസ്ഥ, വെള്ളം കിട്ടാതെ ദുരിതത്തിലാകുന്ന ജനങ്ങൾ. പദ്ധതികളേറെയുണ്ടെങ്കിലും ഇന്നും ഈ കാഴ്ചകൾക്ക് മാറ്റമില്ല. കൊടും വെയിലിൽ ജില്ലയിലെ ജലസ്രോതസ്സുകൾ വറ്റിവരളുകയാണ്. ജലക്ഷാമം വിവിധ മേഖലകളിൽ രൂക്ഷമായി. കിണറുകളിൽ വെള്ളം താഴ്ന്നതോടെ ജനജീവിതം ദുസ്സഹമായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജനുവരി അവസാനത്തോടെ തന്നെ ചൂട് കനത്തതോടെയാണ് ക്ഷാമം രൂക്ഷമായത്.
പാടങ്ങളും കൈത്തോടുകളും ഉള്‍പ്പെടെ വറ്റി. പലയിടത്തും കുടിവെള്ളത്തിന് പ്രതിഷേധങ്ങളും ഉയർന്നു. പതിവ് പല്ലവികളല്ലാതെ ശാശ്വത പരിഹാരത്തിന് അധികൃതർ ഇടപെടുന്നില്ല. കൊച്ചി നഗരത്തിെൻറ വിവിധ മേഖലകളിലും ചേരാനെല്ലൂർ, മുളവുകാട് എന്നിവിടങ്ങളും ജലക്ഷാമത്തിെൻറ പിടിയിലാണ്. ചിലയിടങ്ങളിൽ ചെറിയ തോതിൽ ലഭിക്കുന്ന മഴ ക്ഷാമം പ്രതിരോധിക്കാൻ പര്യാപ്തമല്ല.കുടിവെള്ളത്തിന് പോരാടേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.