ഏപ്രിൽ ആദ്യവാരം മെട്രോ പേട്ടയിലേക്ക്
text_fieldsകൊച്ചി: ഏപ്രിൽ ആദ്യവാരം കൊച്ചി മെട്രോ സർവിസ് തൈക്കൂടത്തുനിന്ന് പേട്ടയിലേക്ക് ആരംഭി ക്കാൻ പദ്ധതിയുമായി അധികൃതർ. ഇതിെൻറ ഭാഗമായി നടത്തിയ ആദ്യഘട്ട ട്രയൽറണ്ണുകൾ വിജ യകരമാണെന്ന് അവർ അറിയിച്ചു. ട്രാക്ക്, സിഗ്നലിങ് പരിശോധനകൾക്ക് രണ്ട് ട്രയൽ റണ്ണുകളാണ് ശനിയാഴ്ച രാവിലെയും അർധരാത്രിയുമായി നടന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടക്കും.
മണിക്കൂറിൽ അഞ്ച് കി.മീ. വേഗതയിൽ ട്രെയിൻ ഓടിച്ചുള്ള പരീക്ഷണമാണ് നടന്നത്. വേഗംകൂട്ടിയുള്ള ഓട്ടങ്ങൾ വരുംദിവസങ്ങളിൽ നടക്കും. തുടർന്ന് ട്രെയിനിൽ കയറാവുന്ന ആളുകളുടെ പരമാവധി ഭാരത്തിന് തതുല്യമായി ഭാരം നിറച്ചുകൊണ്ടുള്ള ലോഡ് ടെസ്റ്റുമുണ്ടാകും. മെട്രോ റെയിൽ സുരക്ഷ കമീഷണറെത്തി പരിശോധിച്ചശേഷമായിരിക്കും യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള സർവിസ് ആരംഭിക്കുക. തൈക്കൂടം വരെ മെട്രോ ഓടിയെത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 22 ആകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.