Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേ, എെൻറ മാല!

ദേ, എെൻറ മാല!

text_fields
bookmark_border
ദേ, എെൻറ മാല!
cancel

കൊച്ചി: വിജനവഴികളിലൂടെ നടക്കുമ്പോൾ കൂടുതൽ ജാഗ്രത വേണ്ടിയിരിക്കുന്നു. ബൈക്കിലെത ്തി ആഭരണങ്ങൾ കവരുന്ന സംഭവങ്ങൾ വ്യാപകമാവുകയാണ്. പട്ടാപ്പകലെന്നോ രാത്രിയെന്നോ വ ്യത്യാസമില്ലാതെയാണ് മാല പൊട്ടിക്കൽ ജില്ലയിൽ അരങ്ങേറുന്നത്. കഴിഞ്ഞ ഏതാനും ദിവസ ങ്ങൾക്കിടെ ഇത്തരം നിരവധി സംഭവങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തു. ക ാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം ചാലിപ്പറമ്പ് വെള്ളാട്ടുപാലം റോഡിൽ കഴിഞ്ഞ 18നാ യിരുന്നു സംഭവം. വാഴക്കാല നവ നിർമാൺ സ്കൂളിലെ ജീവനക്കാരിയുടെ മാലയാണ് ബൈക്കിലെത്തിയ സംഘം പൊട്ടിക്കാൻ ശ്രമിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയെ ആക്രമിച്ചായിരുന്നു കവർച്ചശ്രമം.

എന്നാൽ, സ്ത്രീ സ്കൂട്ടർ നിർത്തിയതോടെ അക്രമികൾ കടന്നുകളഞ്ഞു. പറവൂർ ഗോതുരുത്ത്, പാലിയം ഭാഗങ്ങളിൽ സ്ത്രീകളുടെ മാലപൊട്ടിച്ച കേസിലെ പ്രതികൾ കഴിഞ്ഞദിവസം മാവേലിക്കരയിൽനിന്ന് പിടിയിലായി. മാവേലിക്കര കല്ലുവെട്ടാംകുഴി ഉണ്ണികൃഷ്ണൻ (27), കൊല്ലം അഞ്ചാലമൂട് കൊച്ചഴിയത്ത്പണയിൽ ശശി (44) എന്നിവരാണ് പിടിയിലായത്. ഡിസംബർ, ജനുവരി മാസങ്ങളിലായി ആലപ്പുഴ, തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിലായി രജിസ്റ്റർ ചെയ്ത 10 മാലപൊട്ടിക്കൽ സംഭവങ്ങൾക്ക് പിന്നിൽ ഇവരാെണന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ആലപ്പുഴ വീയ്യപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലക്കേസിെൻറ നടത്തിപ്പിന് പണം കണ്ടെത്താന്‍ ഉണ്ണികൃഷ്ണൻ ജയിലില്‍ ഒരുമിച്ച് കഴിഞ്ഞ ശശിയുമായി ചേർന്ന് കവർച്ച ആസൂത്രണം ചെയ്യുകയും പുറത്തിറങ്ങിയ ശേഷം ഇവർ ചേർന്ന് നടപ്പാക്കുകയായിരുന്നു.

പരിചയം നടിച്ചും അടിച്ചുവീഴ്ത്തിയും കവർച്ച
വിജനമായ വഴികൾതന്നെയാണ് മാലപൊട്ടിക്കൽ സംഘങ്ങളുടെ പ്രധാന കേന്ദ്രങ്ങൾ. പരിചയം നടിച്ചും മറ്റും ഇരുചക്ര വാഹനങ്ങളിലെത്തിയാണ് കവർച്ചകളെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു. സംഭവം വ്യാപകമായതോടെ എറണാകുളം റൂറൽ പൊലീസിെൻറ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പ്രതികളിലധികവും. ലഹരിക്കും മറ്റും പണം കണ്ടെത്താൻ മാലമോഷണത്തിന് ഇറങ്ങുന്ന കുട്ടിക്കുറ്റവാളികളുമുണ്ടെന്ന് പൊലീസ് പറയുന്നു. വഴി ചോദിച്ചും മറ്റും അടുത്തെത്തി പൊടുന്നനെ മാലപൊട്ടിച്ച് ബൈക്കിൽ കുതിക്കുകയാണ് രീതി. ഭീഷണിപ്പെടുത്താൻ ആയുധങ്ങളും കരുതുന്നവരുണ്ട്. വലിച്ച് പൊട്ടിക്കുന്നതിെൻറ ആഘാതത്തിൽ മാലയുടെ ഉടമ വീഴാനിടയുള്ളതിനാൽ ആളുകളെ പിന്തുടരാനും കഴിയാറില്ല.

സുരക്ഷ ശക്തം
കവർച്ച സംഘങ്ങളെ പിടികൂടുന്നതിന് സുരക്ഷ ശക്തമാണെന്ന് കൊച്ചി സിറ്റി പൊലിസ് അസി. കമീഷണർ കെ. ലാൽജി പറഞ്ഞു.
വിജനമായ വഴികളിലും മറ്റും ഒറ്റക്കുള്ളപ്പോൾ അപരിചിതർ അടുത്തെത്തി സംസാരിക്കുന്ന സാഹചര്യമുണ്ടായാൽ ഒരു കൈദൂരം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറയാക്കുന്നത് ഹെൽമറ്റും മോഷ്ടിച്ച ബൈക്കും
മോഷ്ടിച്ച ബൈക്കുകളാണ് കവർച്ചക്ക് കൂടുതലായും ഇത്തരക്കാർ ഉപയോഗപ്പെടുത്തുക. മറ്റുസംഭവങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റുകളും ഉപയോഗപ്പെടുത്തുന്നു. നഗരപ്രദേശങ്ങളെക്കാൾ കൂടുതൽ ഇവർ തെരഞ്ഞെടുക്കുന്നത് ഗ്രാമങ്ങളാണെന്നതും ശ്രദ്ധിക്കേണ്ടതാണ്.
രണ്ടുപേർ ചേർന്ന മാലപൊട്ടിക്കലുകാരാണ് ഭൂരിഭാഗം കേസിലും ഉണ്ടാകാറുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story