മുതിർന്നവർക്ക് നീന്തൽ പഠിക്കാം
text_fieldsആലുവ: മുതിർന്നവർക്ക് പെരിയാറിൽ സൗജന്യ നീന്തൽ പരിശീലനവുമായി സജി വാളശ്ശേരി. മണപ്പുറം കടവിലാണ് പരിശീലനം ആരംഭിച്ചത്. പുഴയിലെ മുങ്ങി മരണങ്ങൾ ഒഴിവാക്കൽ ലക്ഷ്യമിട്ടാണ് റിവർ സ്വിമ്മിങ് ക്ലബിെൻറ പരിശീലനം. കുട്ടികളെയും മുതിർന്നവരെയുമായി 2970 പേർക്കാണ് സജി ഇതുവരെ നീന്തൽ പാഠം പകർന്നത്. 1000 മുതിർന്നവരെയും 1200 കുട്ടികളെയും പരിശീലിപ്പിക്കാനുള്ള സജ്ജീകരണം പുഴയിൽ ഒരുക്കി. ആധുനിക ആംബുലൻസ്, വള്ളം, ലൈറ്റ് ബോയ്കൾ, ട്യൂബുകൾ, ലൈഫ് ജാക്കറ്റുകൾ എന്നിവ തയാറാണ്. വെള്ളത്തിെൻറ അളവനുസരിച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന സ്വിമ്മിങ് പ്ലാറ്റ്ഫോമും ക്രമീകരിച്ചിട്ടുണ്ട്. രാവിലെ ആറുമുതൽ ഒമ്പതുവരെ മൂന്നു ബാച്ചുകളിലായി 2020 മാർച്ച് 31വരെയാണ് പരിശീലനം. ഏപ്രിൽ ഒന്നുമുതൽ മേയ് 31വരെ കുട്ടികൾക്കും പരിശീലനം നൽകും.
ജന്മന നട്ടെല്ലിന് വൈകല്യമുള്ള ഏഴു വയസ്സുകാരി കൃഷ്ണ എസ്.കമ്മത്ത്, ഇരു കണ്ണിനും കാഴ്ചയില്ലാത്ത 12 വയസ്സുകാരൻ നവനീത്, യു.കെ.ജി വിദ്യാർഥിനി അഞ്ചരവയസ്സുകാരി നിവേദിത, ജന്മന വലതുകൈക്ക് സ്വാധീനമില്ലാത്ത ആലുവ താലൂക്ക് ഓഫിസ് ജീവനക്കാരൻ രാധാകൃഷ്ണൻ, ജന്മന സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത 13കാരൻ ആദിത്ത്, മൂന്നര വയസ്സിൽ പോളിയോ ബാധിച്ച് വലതുകാലിന് സ്വാധീനം നഷ്ടപ്പെട്ട അധ്യാപകൻ റോജി ജോസഫ് എന്നിവർ സജി പരിശീലനത്തിൽ പുഴ നീന്തിക്കടന്നു. വേമ്പനാട്ടുകായലിെൻറ വീതികൂടിയ ഭാഗമായ കോട്ടയം കുമരകം ജെട്ടി മുതൽ ആലപ്പുഴ മുഹമ്മ ജെട്ടിവരെ നീന്തി ചരിത്രത്തിൽ ഇടംനേടിയ ആദ്യ വനിത മാളു ഷെയ്ക്ക, 2018ൽ വേമ്പാനാട്ടുകായൽ നീന്തിക്കടന്ന ഏറ്റവും പ്രായംകുറഞ്ഞ വിദ്യാർഥികളായ അദ്വൈത് സാബു (ഒമ്പതര), ആദിത്യസാബു (പതിനൊന്നര), കൃഷ്ണവേണി (12) എന്നിവരുടെയും പരിശീലകൻ സജി വാളശ്ശേരി തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.