വഴിയോര ബിരിയാണി വിൽപന; പാചകം കണ്ടാലറയ്ക്കുന്ന സ്ഥലത്ത്
text_fieldsകൊച്ചി: കുറഞ്ഞ വിലയ്ക്ക് വഴിയോരങ്ങളിൽ വിൽക്കുന്ന ബിരിയാണി പാചകം ചെയ്യുന്നത് അങ്ങേയറ്റം വൃത്തിഹീനമായ അ ന്തരീക്ഷത്തിൽ. കൊച്ചി കോർപറേഷനിലെ ആരോഗ്യവിഭാഗം വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് വിലകുറഞ്ഞ ബിരിയാണി ന ിർമാണത്തിന് പിന്നിലെ ഞെട്ടിക്കുന്ന കാഴ്ചകൾ കണ്ടെത്തിയത്. വെണ്ണലയിൽ ഇത്തരത്തിൽ ബിരിയാണി പാചകംചെയ്യുന്ന കേന്ദ്രത്തിെൻറ പ്രവർത്തനം നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ നിർത്തിവെപ്പിച്ചു. ഇവിടെയെത്തിയ അധികൃതർക്കുമുന്നിൽ കണ്ടാലറക്കുന്ന കാഴ്ചകളായിരുന്നു. കുറഞ്ഞ സ്ഥലത്ത് വൃത്തിഹീന ചുറ്റുപാടിലാണ് പാചകം. പാചകത്തിനുപയോഗിക്കുന്ന വെള്ളംപോലും വേണ്ടത്ര ശുദ്ധമല്ല. പാചകം നടക്കുന്നതിനടുത്തുതന്നെ മാലിന്യങ്ങളും തുറന്നിട്ട ശൗചാലയവുമുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയുണ്ടാക്കിയ താൽക്കാലിക പാചകപ്പുരകളിലാണ് വിഭവങ്ങൾ തയാറാക്കുന്നത്. ശൗചാലയത്തിനും പാചകപ്പുരക്കുമിടയിൽ ഒരുമീറ്ററോളം ഉയരമുള്ള ഒരു മറ മാത്രം. ഇതിനടുത്തുതന്നെ മാലിന്യം നിറഞ്ഞ ഓടയുമുണ്ട്.
പാചകത്തിനുള്ള സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നതും ശുചിത്വമില്ലാതെയാണ്. ആരോഗ്യ, ഭക്ഷ്യവകുപ്പുകളുടെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇവയുടെ പ്രവർത്തനമെന്ന് പരിശോധകസംഘം അറിയിച്ചു. വെണ്ണലയിൽ വൻതോതിൽ പാചകം ചെയ്യുന്ന ബിരിയാണി പത്തോളം നാനോ കാറുകളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വഴിയോരങ്ങളിൽ എത്തിച്ചാണ് വിൽപന. കോഴിക്കോടൻ ചിക്കൻ ദം ബിരിയാണി 50 രൂപക്ക് എന്നെഴുതിയ ബാനർ വാഹനങ്ങളിൽ കെട്ടിവെച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. പാചകകേന്ദ്രത്തിെൻറ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും നോട്ടീസ് കൈപ്പറ്റുന്നതിന് ഉടമയോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് പറഞ്ഞു. വൃത്തിയും ശുചിത്വവും ഉറപ്പാക്കി മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാൽ മാത്രമേ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.