Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2020 11:29 PM GMT Updated On
date_range 4 Jun 2020 11:29 PM GMTഅവശനിലയിൽ കഴിയുന്ന ആനക്ക് ചികിത്സ നൽകി
text_fieldsbookmark_border
കരുവാരകുണ്ട് (മലപ്പുറം): കൽക്കുണ്ട് അട്ടിക്ക് സമീപം ജനവാസ മേഖലയിൽ നാല് ദിവസമായി അവശനിലയിൽ കഴിയുന്ന മോഴയാനക്ക് ചികിത്സ നൽകി വനംവകുപ്പ്. വയനാട് വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച ഉച്ചയോടെ കൽക്കുണ്ടിലെത്തിയത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാൽ അവശനിലയിൽ ആർത്തല പട്ടികജാതി കോളനിയുടെ താഴെ കുന്നത്ത് ടോമിയുടെ റബർ തോട്ടത്തിൽ നിൽക്കുകയായിരുന്നു ആന. വനംവകുപ്പ് ചീഫ് കൺസർവേറ്റർമാരായ പി.പി. പ്രമോദ്, വിജയാനന്ദൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ആനയെ വെടിവെച്ച് മയക്കിയാണ് ചികിത്സ നൽകിയത്. സൈലൻറ്വാലി കരുതൽ മേഖലയിൽനിന്ന് ഇറങ്ങിയ ആനക്ക് 15 വയസ്സുണ്ട്. ആനയുടെ തൊണ്ടയിലും വയറ്റിലും ക്ഷതങ്ങളേറ്റ നിലയിലാണുള്ളത്. ഇതിന് ദിവസങ്ങളുടെ പഴക്കമുള്ളതിനാൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ല. ആനകൾ തമ്മിലെ ഏറ്റുമുട്ടലിലാവാം ക്ഷതമേറ്റതെന്നാണ് കരുതുന്നതെന്നും സുഖം പ്രാപിക്കുന്ന പക്ഷം കാട്ടിലേക്ക് അയക്കുമെന്നും ചീഫ് കൺസർവേറ്റർ പി.പി പ്രമോദ് പറഞ്ഞു. പടം...m3 mayakkuvedi ana മയക്കുവെടിവെച്ച ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ ചികിത്സിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story