Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:39 AM GMT Updated On
date_range 30 March 2018 5:39 AM GMTഇ.എസ്.ഐ തൊഴിലാളികളുടെ ആനുകൂല്യ നിഷേധം ദ്രോഹകരം ^എം.പി
text_fieldsbookmark_border
ഇ.എസ്.ഐ തൊഴിലാളികളുടെ ആനുകൂല്യ നിഷേധം ദ്രോഹകരം -എം.പി ആലപ്പുഴ: ഇ.എസ്.ഐ സൂപ്പർ സ്പെഷാലിറ്റി ചികിത്സ ആനുകൂല്യത്തിന് അർഹതയുള്ള തൊഴിലാളികളുടെ 1887 ബില്ലുകൾ പാസാക്കാതെ തടഞ്ഞുെവച്ച ഇ.എസ്.ഐ കോർപറേഷെൻറ നടപടി തൊഴിലാളി േദ്രാഹവും ആനുകൂല്യം അട്ടിമറിക്കാനുള്ള നീക്കവുമാെണന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. 1887 ബില്ലുകളിൽ 90 എണ്ണം കശുവണ്ടി തൊഴിലാളികളുടേതാണ്. 15 മുതൽ 20 കോടി രൂപയാണ് തൊഴിലാളികൾക്ക് ഇ.എസ്.ഐ കോർപറേഷൻ നൽകാനുള്ളത്. ഇ.എസ്.ഐ സൂപ്പർ സ്പെഷാലിറ്റി ചികിത്സ ആനുകൂല്യങ്ങൾ ലഭിക്കേണ്ട തൊഴിലാളികളുടെ ബില്ലുകൾ ഇനിമുതൽ ഇ.എസ്.ഐ കോർപറേഷന് അയക്കേണ്ട എന്നുള്ള കോർപറേഷെൻറ പുതിയ സർക്കുലർ വന്നതിന് ശേഷം നൂറുകണക്കിന് സൂപ്പർ സ്പെഷാലിറ്റി ബില്ലുകളാണ് ഇ.എസ്.ഐ റീജനൽ മെഡിക്കൽ കമീഷണർ ശിപാർശ ചെയ്യാതെ സ്റ്റേറ്റ് ഇൻഷുറൻസ് റീജനൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത്. പാവപ്പെട്ട തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കി ഫലത്തിൽ ഇ.എസ്.ഐ സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാറിെൻറ നയത്തിെൻറ ഭാഗമായിട്ടാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story