Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:00 AM GMT Updated On
date_range 25 March 2018 5:00 AM GMTപിറവം നഗരസഭ ക്വോറം തികയാത്തതിനെത്തുടർന്ന് അവിശ്വാസപ്രമേയം മുടങ്ങി
text_fieldsbookmark_border
പിറവം: നഗരസഭയിൽ ക്വോറം തികയാത്തതിനെത്തുടർന്ന് അവിശ്വാസപ്രമേയം ചർച്ചക്കെടുക്കാനാകാതെ അധ്യക്ഷൻ യോഗനടപടി അവസാനിപ്പിച്ചു. ഇടതുമുന്നണിയിലെ 11 അംഗങ്ങളും ബി.ജെ.പിയിലെ രണ്ട് അംഗങ്ങളുമാണ് കൗൺസിലിൽ ഹാജരായി ഒപ്പുവെച്ചത്. 27 അംഗങ്ങളുള്ള നഗരസഭയിൽ ഹാജരായ 11 അംഗങ്ങളൊഴിച്ചാൽ ബാക്കി 16 യു.ഡി.എഫ് അംഗങ്ങൾ ഹാജരാകാതെയിരുന്നതാണ് കൗൺസിൽ ചേരാൻ കഴിയാതെ പിരിയേണ്ടിവന്നത്. നഗരകാര്യ റീജനൽ ജോയൻറ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ടി.ആർ. റാംമോഹൻ റോയിയുടെ അധ്യക്ഷതയിലായിരുന്നു കൗൺസിൽ യോഗനടപടി ആരംഭിച്ചത്. മുനിസിപ്പാലിറ്റി ആക്ട് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ഒരംഗവും കോൺഗ്രസ് വിമത സ്വതന്ത്രയായി മത്സരിച്ചുവിജയിച്ച മറ്റൊരു അംഗവും ഉൾപ്പെടെ 16 അംഗങ്ങൾ യു.ഡി.എഫിനുണ്ട്. അതേസമയം, നഗരസഭ ചെയർമാനെതിരായി തങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം നേരിടാൻ യു.ഡി.എഫ് അംഗങ്ങൾ സഭയിൽ എത്താതിരുന്നത് ഒളിച്ചോട്ടമാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. യു.ഡി.എഫിലെതന്നെ ചില അംഗങ്ങൾ അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന ഭയം മൂലമാണ് യോഗത്തിൽ ഹാജരാകേണ്ടതില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾക്ക് വിപ് നൽകിയതെന്നും അവർ ആരോപിച്ചു. എന്നാൽ, കൗൺസിൽ യോഗത്തിൽ ഹാജരാകാതിരുന്നത് യു.ഡി.എഫിെൻറ രാഷ്ട്രീയ തീരുമാനത്തിെൻറ ഭാഗമായിരുെന്നന്നും ഒളിച്ചോടിയെന്ന ആരോപണം മറുപടി അർഹിക്കാത്തതാണെന്നും യു.ഡി.എഫ് വക്താക്കൾ പ്രതികരിച്ചു. ഇൗ നഗരസഭ കൗൺസിൽ കാലാവധി പൂർത്തിയാക്കുമെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായിനിന്ന് വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story