Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:38 AM GMT Updated On
date_range 24 March 2018 5:38 AM GMTശകുന്തളയുടെ കൊലപാതകം: മകൾ ഹാജരാകണമെന്ന് കോടതി
text_fieldsbookmark_border
കൊച്ചി: ഉദയംപേരൂർ സ്വദേശിനി ശകുന്തള കൊല്ലപ്പെട്ട സംഭവത്തിൽ മകൾ ഹാജരാകാൻ കോടതി നിർദേശം. മകൾ അശ്വതിയെ നുണപരിശോധന അടക്കം ശാസ്ത്രീയ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് പരിശോധനകൾക്ക് സമ്മതമാണോ എന്നറിയിക്കാൻ നേരിട്ട് ഹാജരാകാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (എട്ട്) നിർദേശം നൽകിയത്. ഏപ്രിൽ നാലിന് ഹാജരാകാനാണ് നിർദേശം. ജനുവരി ഏഴിനാണ് വീപ്പക്കുള്ളിൽ മൃതദേഹത്തിന് മേൽ കോൺക്രീറ്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടത്. തുടരന്വേഷണത്തിലാണ് മൃതദേഹം ശകുന്തളയുടെതാണെന്ന് വ്യക്തമായത്. അശ്വതിയുടെ കാമുകനായിരുന്ന സജിത്ത് ശകുന്തളയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. അശ്വതിക്ക് പങ്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. 2016 സെപ്റ്റംബർ 19നും 24നും ഇടയിൽ കൊല നടത്തിെയന്നാണ് പൊലീസിെൻറ സ്ഥിരീകരണം. സജിത്തും അശ്വതിയും തമ്മിെല ബന്ധം ശകുന്തള എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു. വീപ്പക്കുള്ളിൽ മൃതദേഹം കണ്ടതിനുപിറ്റേന്നാണ് സജിത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story