Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധനകാര്യ സ്​റ്റാൻഡിങ്​...

ധനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി യോഗത്തിൽനിന്ന്​ വീണ്ടും പ്രതിപക്ഷം വിട്ടുനിന്നു

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ 2018-19 വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് അവതരിപ്പിക്കാൻ വിളിച്ച ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽനിന്ന് വീണ്ടും പ്രതിപക്ഷ കൗൺസിലർമാർ വിട്ടു നിന്നു. രണ്ടാം തവണയാണ് പ്രതിപക്ഷം വിട്ടുനിൽക്കുന്നത്. മൂന്നാമത് യോഗം ചൊവ്വാഴ്ച കൂടാനിരിക്കെ പ്രതിപക്ഷ നിലപാട് നിർണായകമാണ്. നഗരപാലിക നിയമമനുസരിച്ച് മൂന്ന് യോഗത്തിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടപ്പെടും. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ചത്തെ യോഗത്തിലെത്തി വിയോജനക്കുറിപ്പ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇതിനിടെ, പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഭരണപക്ഷം നീക്കം തുടങ്ങിക്കഴിഞ്ഞു. അഞ്ചംഗ ധനകാര്യ സമിതിയിൽ വൈസ് ചെയർമാൻ പി.കെ. ബാബുരാജിന് പുറമെ രണ്ടു വീതം കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളാണ് ഉള്ളത്. ഇതിൽ ബി.ജെ.പി അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ബജറ്റ് എസ്റ്റിമേറ്റ് പാസാക്കാനാണ് എൽ.ഡി.എഫ് നീക്കം. ചൊവ്വാഴ്ച നടക്കുന്ന യോഗത്തി​െൻറ നോട്ടീസ് കോൺഗ്രസ് അംഗങ്ങൾ കൈപ്പറ്റിയിട്ടില്ല. എന്നാൽ, ബി.ജെ.പിയുടെ രണ്ട് അംഗങ്ങൾ നോട്ടീസ് കൈപ്പറ്റിയതായാണ് സൂചന. എങ്ങനെയും ബജറ്റ് അവതരിപ്പിക്കണമെന്ന വാശിയിലാണ് ഇടതു മുന്നണി ഭരിക്കുന്ന നഗരസഭ. ആരോപണം ഉണ്ടായാലും ബി.ജെ.പി പിന്തുണയോടെയെങ്കിലും എസ്റ്റിമേറ്റ് പാസാക്കാനുള്ള ശ്രമം തുടരുകയാണ്. പ്രതിപക്ഷത്തെ നാല് അംഗങ്ങളും വൈസ് ചെയർമാൻ പി.കെ. ബാബുരാജും ഉൾപ്പെടുന്നതാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി. ഇതി​െൻറ ചെയർമാൻകൂടിയാണ് ബാബുരാജ്. നഗരസഭ സ്ഥിരം സമിതി െതരഞ്ഞെടുപ്പ് നടന്നപ്പോൾ മുഴുവൻ സ്ഥിരം സമിതികളുടെയും അധ്യക്ഷസ്ഥാനം പിടിച്ചെടുക്കാൻ നാല് പ്രതിപക്ഷ കൗൺസിലർമാരെയും നഗരസഭ വൈസ് ചെയർമാനെയും ഉൾപ്പെടുത്തി ധനകാര്യ സ്ഥിരംസമിതി രൂപവത്കരിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. പ്രതിപക്ഷ കൗൺസിലർമാരായ കോൺഗ്രസി​െൻറ കെ.എ. അബ്ദുൽ സലാമും സുമിഷ നൗഷാദും ബി.ജെ.പിയുടെ പ്രേംചന്ദും ബിന്ദു സുരേഷ്കുമാറുമാണ് ധനകാര്യ സ്ഥിരം സമിതിയിലുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story