Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2018 5:17 AM GMT Updated On
date_range 11 March 2018 5:17 AM GMTചിത്തിര നേടി; കഴിഞ്ഞ വർഷം കൈവിട്ട നേട്ടം
text_fieldsbookmark_border
കൊച്ചി: കഴിഞ്ഞ തവണ കൈവിട്ട നേട്ടം ഇക്കുറി നേടിയെടുത്ത് കഥകളി മത്സരത്തിൽ വിജയിയായി ചിത്തിര ജി. നായർ. കഴിഞ്ഞ വർഷം എം.ജി സർവകലാശാല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ രമ്യ കൃഷ്ണനെയാണ് ഇക്കുറി മധുരപ്രതികാരത്തിലൂടെ ചിത്തിര രണ്ടാമതാക്കിയത്. കഴിഞ്ഞ തവണ ചിത്തിരയായിരുന്നു രണ്ടാം സ്ഥാനത്ത്. കീഴൂർ ദേവസ്വം ബോർഡ് കോളജിലെ വിദ്യാർഥിനിയാണ് രമ്യ കൃഷ്ണൻ. എൻ.എസ്.എസ് കോളജിലെ മൂന്നാം വർഷ ബിരുദ ഗണിത ശാസ്ത്ര വിദ്യാർഥിനിയാണ് ചിത്തിര ജി. നായർ. കഴിഞ്ഞ ആറുവർഷമായി കഥകളി അഭ്യസിച്ചുവരുന്ന ചിത്തിര സ്‌കൂൾ കലോത്സവ വേദികളിലെ മോഹിനിയാട്ടം, കഥകളി എന്നിവയിൽ എ പ്ലസ് നേടിയിരുന്നു. ചങ്ങനാശ്ശേരി സ്വദേശികളായ ഗിരീഷ് ജി. നായർ, നിഷ ഗിരീഷ് എന്നിവരുടെ ഏക മകളാണ് ചിത്തിര. കലാമണ്ഡലം കൃഷ്ണപ്രസാദിെൻറ കീഴിലാണ് ചിത്തിര കഥകളി അഭ്യസിക്കുന്നത്. കാലകേയ വധത്തിെൻറ പശ്ചാത്തലത്തിൽ അർജുനൻ തെൻറ പിതാവായ ഇന്ദ്രനെ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ഒരേടാണ് ചിത്തിര കഥകളിയിൽ അവതരിപ്പിച്ചത്. രണ്ടാം സ്ഥാനം നേടിയ രമ്യ കൃഷ്ണനാണ് ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം. ആകെ ആറുപേർ മാത്രം രജിസ്റ്റർ ചെയ്ത കഥകളി മത്സരത്തിൽ നാലുപേരാണ് പങ്കെടുക്കാനെത്തിയത്. എറണാകുളം ലോ കോളജിലെ എം.ജി. സുജിത്രക്കാണ് മൂന്നാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story