Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:29 AM GMT Updated On
date_range 3 March 2018 5:29 AM GMTഅനധികൃത സ്വത്ത്: നാല് പേർക്കെതിരെ സി.ബി.െഎ അന്വേഷണം
text_fieldsbookmark_border
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനം നടത്തിയ തിരുവനന്തപുരത്തെ സി.ജി.എച്ച്.എസ് (സെൻട്രൽ ഗവൺമെൻറ് ഹെൽത്ത് സ്കീം) അഡീഷനൽ ഡയറക്ടർ അടക്കം നാല് പേർക്കെതിരെ സി.ബി.െഎ അന്വേഷണം. അഡീഷനൽ ഡയറക്ടർ ഡോ.വിനോദ് കുമാർ, ഭാര്യ രാജലക്ഷ്മി കൃഷ്ണ, മരുന്ന് വിതരണം ചെയ്തിരുന്ന കമ്പനിയായ സൗത്ത് എൻഡ് ട്രേഡ് ലിങ്ക്സ്, സ്ഥാപന ഉടമ ലെനിൻ രവീന്ദ്രൻ എന്നിവർക്കെതിരെയാണ് സി.ബി.െഎ െകാച്ചി യൂനിറ്റ് അന്വേഷണം ആരംഭിച്ചത്. സി.ജി.എച്ച്.എസിന് മരുന്ന് വിതരണം ചെയ്തിരുന്ന പ്രധാന കമ്പനിയായ സൗത്ത് എൻഡ് ട്രേഡ് ലിങ്ക്സുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയ അഡീഷനൽ ഡയറക്ടർ മറ്റ് കമ്പനികളുടെ ടെൻഡറിലെ വില അടക്കം രഹസ്യവിവരങ്ങൾ കൈമാറി നേട്ടമുണ്ടാക്കിയതായാണ് സി.ബി.െഎ കണ്ടെത്തൽ. 2007 മുതൽ 2017 വരെയുള്ള സ്വത്ത് വിവരം പരിശോധിച്ചാണ് സി.ബി.െഎ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന നിഗമനത്തിലെത്തിയത്. ഒരു കോടിയിലേറെ രൂപയുടെ അനധികൃത വരുമാനമുണ്ടാക്കിയതായാണ് സി.ബി.െഎയുടെ പ്രാഥമിക നിഗമനം. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനകൾക്ക് ശേഷമേ കൃത്യമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകൂവെന്ന് സി.ബി.െഎ അധികൃതർ പറഞ്ഞു. ഭാര്യയുടെ പേരിലും സ്വത്ത് വാങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഇവർക്കെതിരെയും കേസെടുത്തത്. സി.ബി.െഎ കൊച്ചി യൂനിറ്റ് ഇൻസ്പെക്ടർ ജീജോ പി.ജോസഫിെൻറ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story