Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:14 PM GMT Updated On
date_range 30 Jan 2018 2:14 PM GMTമനുഷ്യാവകാശ കമീഷൻ ഇടപെട്ടു; റോഡരികിലെ തൊണ്ടി വാഹനങ്ങള്‍ പൊലീസ് നീക്കിത്തുടങ്ങി
text_fieldsbookmark_border
ആലുവ: പൊലീസ് സ്‌റ്റേഷൻ പരിസരത്ത് റോഡിൽ കൂട്ടിയിട്ട തൊണ്ടി വാഹനങ്ങൾ നീക്കിത്തുടങ്ങി. സബ് ജയില്‍ റോഡില്‍ വർഷങ്ങളായി ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്ന പഴക്കംചെന്ന വാഹനങ്ങളാണ് തിങ്കളാഴ്ച നീക്കിത്തുടങ്ങിയത്. ഈ വാഹനങ്ങള്‍ ഗതാഗതത്തിന് തടസ്സമാണെന്ന് വർഷങ്ങളായി പരാതി ഉയര്‍ന്നിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ചിരുന്ന പൊലീസ് മനുഷ്യാവകാശ കമീഷൻ ഇടപെട്ടതോടെയാണ് നടപടിക്ക് മുതിർന്നത്. കീഴ്മാട് സ്വദേശി രഞ്ജിത് കുമാറാണ് കമീഷനെ സമീപിച്ചത്. ഇതിെൻറ അടിസ്‌ഥാനത്തിൽ എസ്.പിയോട് വിശദീകരണം തേടിയിരുന്നു. കാര്‍, ടെമ്പോ, ലോറി, ഓട്ടോറിക്ഷ, ഇരുചക്രവാഹനം തുടങ്ങി ഇരുപത്തിയഞ്ചോളം വാഹനങ്ങളാണ് പൊലീസ് സ്‌റ്റേഷനോട് ചേര്‍ന്ന് റോഡരികില്‍ ഇട്ടിരുന്നത്. വാഹനങ്ങള്‍ പലതും തുരുമ്പിച്ചിരുന്നു. ഗതാഗതത്തിന് തടസ്സം സൃഷ്‌ടിക്കുന്നതിനോടൊപ്പം അപകടത്തിനും ഇൗ വാഹനങ്ങള്‍ ഇടയാക്കിയിരുന്നു. ടെന്‍ഡര്‍ കൊടുത്താണ് വാഹനം നീക്കാന്‍ പൊലീസ് തീരുമാനിച്ചത്. മണല്‍ കടത്തിയതിന് പിടികൂടിയവ, മയക്കുമരുന്ന്, ക്വട്ടേഷന്‍ കേസില്‍ പിടിയിലായവ, അപകടങ്ങള്‍ ഉണ്ടാക്കിയവ എന്നീ വാഹനങ്ങളാണ് റോഡരികില്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ളത് കാരണം വാഹനങ്ങള്‍ക്കരികിലൂടെ പേടിച്ചാണ് കാല്‍നടക്കാരും പോയിരുന്നത്. പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുകളുടെ ആവാസകേന്ദ്രമായി വാഹനങ്ങള്‍ മാറിയെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story