Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:32 AM GMT Updated On
date_range 28 Nov 2017 5:32 AM GMTമകെൻറ രോഗം പരിഗണിക്കാതെ മാതാവിനെ സ്ഥലം മാറ്റി; പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
കൊച്ചി: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ കൊച്ചി നഗരസഭയിൽനിന്ന് കോട്ടയത്തേക്ക് നിർബന്ധിത സ്ഥലംമാറ്റം നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മാനസിക വെല്ലുവിളി നേരിടുന്ന മകെൻറ രോഗംപോലും കണക്കിലെടുക്കാതെയുള്ള മാതാവിെൻറ സ്ഥലംമാറ്റം അടിയന്തരമായി പുനഃപരിശോധിച്ചശേഷം നഗരകാര്യ സെക്രട്ടറിയും തദ്ദേശ സ്വയംഭരണ സെക്രട്ടറിയും നാലാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. കൊച്ചി നഗരസഭയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ ഞാറക്കൽ പെരുമ്പിള്ളി പുളിക്കൽ വീട്ടിൽ വിനോദിെൻറ ഭാര്യ പി.പി. സജിതയെയാണ് സ്ഥലം മാറ്റിയത്. മകനെ ചികിത്സിക്കാൻ മാസം 17,000 രൂപയോളം ചെലവുണ്ട്. വിദേശത്തായിരുന്ന ഭർത്താവ് മകനെ നോക്കാൻ നാട്ടിലെത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം മടങ്ങിപ്പോയി. ഇപ്പോൾ കുഞ്ഞിനെ നോക്കാൻ ആരുമില്ല. കോട്ടയത്ത് ജോലിയിൽ പ്രവേശിച്ച സജിതക്ക് അവധിയെടുത്ത് മകനെ ചികിത്സിക്കാൻ കഴിയുന്നുമില്ല. സ്ഥലംമാറ്റം കാരണം മകെൻറ ചികിത്സ മുടങ്ങിയിരിക്കുകയാണ്. അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലാതായതോടെയാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story