Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:39 AM GMT Updated On
date_range 24 Nov 2017 5:39 AM GMTകേരള സർവകലാശാല ഇൻറർകൊളീജിയറ്റ് അത്ലറ്റിക് മീറ്റിന് തുടക്കം
text_fieldsbookmark_border
തിരുവനന്തപുരം: കേരള സർവകലാശാല ഇൻറർകൊളീജിയറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആദ്യദിനത്തിൽ അഞ്ചൽ സെൻറ് ജോൺസ് കോളജിെൻറ മുന്നേറ്റം. മൂന്ന് സ്വർണവും ഒരോ വെള്ളിയും വെങ്കലവുമടക്കം 19 പോയൻറുമായാണ് സെൻറ് ജോൺസ് കുതിപ്പ് തുടങ്ങിയത്. രണ്ട് സ്വർണമടക്കം 10 പോയൻറുമായി തുമ്പ സെൻറ്സേവ്യേഴ്സ് കോളജാണ് രണ്ടാംസ്ഥാനത്ത്. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റിൽ വൈകീട്ട് 6.30ഒാടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. രാത്രി വൈകിയും മത്സരങ്ങൾ നടക്കുകയാണ്. സർവകലാശാല പി.വി.സി ഡോ. പി.കെ. രാധാകൃഷ്ണൻ മീറ്റ് ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ തുമ്പ സെൻറ് സേവിയേഴ്സ് കോളജിലെ രാധിക ബിനുവിനാണ് മീറ്റിലെ ആദ്യ സ്വർണം. 8.88 മീറ്റർ എറിഞ്ഞാണ് ദേശീയ ബോക്സിങ് ചാമ്പ്യൻകൂടിയായ രാധിക സ്വർണം എറിഞ്ഞിട്ടത്. പെൺകുട്ടികളുടെ 1500 മീറ്ററിൽ അഞ്ചൽ സെൻറ് ജോസഫ് കോളജിലെ ബി. നീനു സ്വർണം നേടി. ചേർത്തല എസ്.എൻ കോളജിലെ ടി.എസ്. അശ്വതിക്കാണ് വെള്ളി. ഹാഫ് മാരത്തണിൽ അഞ്ചൽ സെൻറ് ജോസഫ് കോളജിലെ ലീബ ജോർജ് സ്വർണം നേടിയപ്പോൾ ഈ കോളജിലെ തന്നെ ബി. ആതിരക്കാണ് വെള്ളി. ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ തുമ്പ സെൻറ് സേവിയേഴ്സ് കോളജിലെ അഭിനന്ദ് സുന്ദരേശൻ സ്വർണം നേടിയപ്പോൾ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ടിങ്കിൾ ടോമി വെള്ളിനേടി. ആൺകുട്ടികളുടെ ലോങ്ജംപിൽ ചേർത്തല സെൻറ് മൈക്കിൾസ് കോളജിലെ മുഹമ്മദ് റിസ്വാൻ സുഹൈൽ ഒന്നാമെതത്തിയപ്പോൾ ഹരിപ്പാട് കാർത്തികപ്പള്ളി കോളജിലെ യു. അഭിലാഷിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആൺകുട്ടികളുടെ ഹാഫ് മാരത്തണിൽ കൊല്ലം ജില്ല ആധിപത്യംനേടി. അഞ്ചൽ സെൻറ് ജോൺസ് കോളജിലെ ലിജിൻ ഷാജി സ്വർണംനേടിയപ്പോൾ കൊല്ലം എസ്.എൻ കോളജിലെ പി. അഖിൽ വെള്ളി നേടി. രണ്ടാംദിനമായ ഇന്ന് 33 ഫൈനലുകളാണ് ട്രാക്കിലും ഫീൽഡിലുമായി നടക്കുക. നൂറോളം കോളജുകളിൽ നിന്നായി 1500 ഓളം കായികതാരങ്ങളാണ് മൂന്നുദിവസത്തെ മീറ്റിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story