Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:05 AM GMT Updated On
date_range 24 Nov 2017 5:05 AM GMTകണ്ടെയ്നർ ലോറിയിടിച്ച് പോസ്റ്റ് തകർന്നു; കുറ്റിക്കാട്ടുകര രാത്രി ഇരുട്ടിൽ
text_fieldsbookmark_border
ഏലൂർ: ബുധനാഴ്ച രാത്രി 10ഓടെ കണ്ടെയ്നർ ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നതിനെത്തുടർന്ന് ഏലൂർ കുറ്റിക്കാട്ടുകര പ്രദേശത്തെ ഒരുഭാഗം രാത്രി മുഴുവനും ഇരുട്ടിലായി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ അപകടം ഒഴിവായി. എന്നാൽ, നേരം പുലർന്നിട്ടും പോസ്റ്റ് മാറ്റി വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാതെവന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. വെള്ളക്കെട്ട് പരിഹരിക്കാൻ റോഡിെൻറ ഉയരം വർധിപ്പിച്ച് ഇരുവശത്തും കാനയുടെ ഉയരം കൂട്ടി നിർമാണം നടക്കുകയാണ്. എന്നാൽ, വൈദ്യുതി പോസ്റ്റുകൾ അരികിലേക്ക് മാറ്റാനും കുറുകെയുള്ള വൈദ്യുതി ലൈനുകൾ ഉയർത്താനും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാനക്കരികിലൂടെയുള്ള കുടിവെള്ള പൈപ്പുകളും തടസ്സമില്ലാത്ത വിധത്തിൽ പുനഃസ്ഥാപിക്കുന്നതിൽ ജല അതോറിറ്റിയും നടപടി കൈക്കൊണ്ടിട്ടില്ല. വൈകീട്ടോടെ കരാറുകാരും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി കൗൺസിലർമാരും രാഷ്ട്രീയ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ പ്രശ്നം ഒത്തുതീർപ്പിലാവുകയായിരുന്നു. തകർന്ന വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. മറ്റ് പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്നാണ് അധികൃതർ ഉറപ്പ് നൽകിയിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story