Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:41 AM GMT Updated On
date_range 23 Nov 2017 5:41 AM GMTമുന്നാക്ക സംവരണം സി.പി.എമ്മിെൻറ രാഷ്ട്രീയ മുതലെടുപ്പ് ^എം. ഗീതാനന്ദൻ
text_fieldsbookmark_border
മുന്നാക്ക സംവരണം സി.പി.എമ്മിെൻറ രാഷ്ട്രീയ മുതലെടുപ്പ് -എം. ഗീതാനന്ദൻ കൊച്ചി: മുന്നാക്ക സംവരണ പദ്ധതി സി.പി.എമ്മിെൻറ രാഷ്ട്രീയ മുതലെടുപ്പാണെന്ന് ഭൂ അധികാര സംരക്ഷണസമിതി കൺവീനർ എം. ഗീതാനന്ദൻ. ബി.ജെ.പി- ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ സി.പി.എം കൂട്ടുനിൽക്കുകയാണ്. ജനാധിപത്യ ഭരണസംവിധാനത്തിെൻറ ആണിക്കല്ല് ജാതീയമായി അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്കുള്ള സാമുദായിക സംവരണമാണ്. ജാതി തിരിച്ചുള്ള സാമ്പത്തിക സംവരണം ഭരണഘടന ലംഘനമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് മാത്രമായി എന്തിന് സംവരണം നിജപ്പെടുത്തണം. പിന്നാക്കം നിൽക്കുന്ന എല്ലാവെരയും ഉൾപ്പെടുത്തി അവർക്കായി പുതിയ നിയമനിർമാണമാണ് നടത്തേണ്ടത്. ജാതിമത പ്രീണനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ 24ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംരക്ഷണ കൺെവൻഷനും ഡിസംബർ 10ന് ഹൈകോടതി ജങ്ഷനിൽ ദലിത് ബഹുജൻ സത്യഗ്രഹവും സംഘടിപ്പിക്കും. കേരള വേലൻ മഹാസഭ പ്രസിഡൻറ് എൻ.വി. ശശിധരൻ, സി.ജെ. തങ്കച്ചൻ, സി.എൻ. ദാസപ്പൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story