Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാജ്​മഹൽ വിവാദം...

താജ്​മഹൽ വിവാദം പ്രശ്​നങ്ങൾ സൃഷ്​ടിക്കാനുള്ള ശ്രമം ^കെ.കെ. മുഹമ്മദ്​

text_fields
bookmark_border
താജ്മഹൽ വിവാദം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമം -കെ.കെ. മുഹമ്മദ് കൊച്ചി: താജ്മഹലി​െൻറ പേരിൽ ബി.ജെ.പി പ്രവർത്തകർ ഉന്നയിക്കുന്ന വാദഗതികളിൽ വസ്തുതയില്ലെന്നും ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദ്. ഡി.സി.സി ആസ്ഥാനത്ത് കെ.പി.സി.സി വിചാർ വിഭാഗി​െൻറ നേതൃത്വത്തിൽ 'താജ്മഹലും ഭാരതവും' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താജ്മഹലി​െൻറ സ്ഥാനത്ത് ശിവക്ഷേത്രമായിരുന്നെന്നാണ് ചില ബി.ജെ.പി നേതാക്കളുടെ വാദം. നിരവധി ചരിത്രകാരന്മാർ താജ്മഹലുമായി ബന്ധപ്പെട്ട് പഠനം നടത്തിയതാണ്. അവരാരും ശിവക്ഷേത്രം ഉള്ളതായി കണ്ടെത്തിയിട്ടില്ല. താജ്മഹലി​െൻറ വാതിലുകൾ 14ാം നൂറ്റാണ്ടിലേതാണെന്നും അക്കാര്യം തങ്ങൾ കാലഗണന നടത്തി തെളിയിച്ചിട്ടുെണ്ടന്നുമാണ് ബി.ജെ.പിക്കാർ പറയുന്നത്. എന്നാൽ, താജ്മഹൽ നിർമിച്ചപ്പോഴുള്ള വാതിലുകൾ 18,19 നൂറ്റാണ്ടുകളിൽ കൊള്ളയടിക്കപ്പെട്ടിരുന്നു. 1910നുശേഷം കഴ്സൺ പ്രഭുവാണ് താജ്മഹലിന് വാതിലുകൾ വെച്ചത്. ബാബരി മസ്ജിദ്-അയോധ്യ വിഷയത്തിൽ കോൺഗ്രസ് നിലപാട് തിരുത്തണം. 1976-77ൽ അയോധ്യയിൽ നടത്തിയ പുരാവസ്തു പഠന സംഘത്തിൽ താനും ഉണ്ടായിരുന്നു. അന്ന് അവിടെനിന്ന് ക്ഷേത്രാവശിഷ്്ടങ്ങൾ ലഭിച്ചിരുന്നു. മുസ്ലിമിന് മക്കയും മദീനയും േപാലെയാണ് ഹിന്ദുവിന് അയോധ്യയിലെ ക്ഷേത്രം. ക്ഷേത്രഭൂമി വിട്ടുനൽകാൻ അന്ന് മഹല്ല് അധികൃതർ തയാറായപ്പോൾ ഇർഫാൻ ഹബീബിനെപ്പോലുള്ള ഇടത് ചരിത്രകാരന്മാരാണ് എതിർത്തത്. എം.ജി.എസ്. നാരായണൻ സംസാരിച്ചെങ്കിലും ഇർഫാൻ ഹബീബ് വഴങ്ങിയിരുന്നില്ലെന്നും കെ.കെ. മുഹമ്മദ് പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വിചാർ വിഭാഗ് ജില്ല ചെയർമാൻ ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഇക്ബാൽ വലിയവീട്ടിൽ, ടിേറ്റാ വില്യം, ടി.ഡി. മാർട്ടിൻ, എൻ. ഗോപാലൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story