Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:38 AM GMT Updated On
date_range 9 Nov 2017 5:38 AM GMTബാർ ജീവനക്കാരുടെ പുനരധിവാസം: രണ്ടുമാസത്തിനകം പദ്ധതി തയാറാക്കണം ^കോടതി
text_fieldsbookmark_border
ബാർ ജീവനക്കാരുടെ പുനരധിവാസം: രണ്ടുമാസത്തിനകം പദ്ധതി തയാറാക്കണം -കോടതി കൊച്ചി: തൊഴിൽ നഷ്ടപ്പെട്ട ബാർ ജീവനക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ രണ്ടുമാസത്തിനകം പദ്ധതി തയാറാക്കണമെന്ന് ഹൈകോടതി. 2014--15 ലെ അബ്കാരി നയമനുസരിച്ച് പൂട്ടിയ ബാറുകളിലെ ജീവനക്കാരുടെ കാര്യത്തിലാണ് ഉത്തരവ്. തൊഴിൽ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ബിവറേജസ് കോർപറേഷൻ ഒൗട്ട്ലറ്റുകളിലൂടെയുള്ള മദ്യവിൽപനയിൽ അഞ്ച് ശതമാനം സെസ് ഏർപ്പെടുത്തുകയും പിരിച്ചെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും ക്ഷേമത്തിനോ പുനരധിവാസത്തിനോ സർക്കാർ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ആലപ്പുഴ തത്തംപള്ളി സ്വദേശി കുഞ്ഞുമോൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികളിലാണ് സിംഗിൾ ബെഞ്ച് നിർദേശം. 802.33 കോടി രൂപ സെസ് ഇനത്തിൽ പിരിെച്ചങ്കിലും തുക വിനിയോഗിച്ചിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു. ബാർ ജീവനക്കാർ ഇപ്പോഴും തൊഴിൽരഹിതരാണ്. 2014 ആഗസ്റ്റ് 22ലെ സർക്കാർ ഉത്തരവിലൂടെ സെസ് പിരിക്കാൻ തീരുമാനിച്ചെങ്കിലും മൂന്നുവർഷം കഴിഞ്ഞിട്ടും പുനരധിവാസത്തിന് പദ്ധതി തയാറാക്കിയില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഹരജി ജനുവരി അഞ്ചിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story