Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:35 AM GMT Updated On
date_range 8 Nov 2017 5:35 AM GMTകാൽനടപോലും ദുഷ്കരമാക്കി റോഡ്; വികസന പ്രഖ്യാപനം ഫ്ലക്‌സിൽ മാത്രം
text_fieldsbookmark_border
ആലുവ: ചൂർണിക്കര പഞ്ചായത്തിലെ ദാറുസ്സലാം പ്രദേശത്തെ പൈപ്പ് ലൈൻ റോഡുമായി ബന്ധിപ്പിക്കുന്ന ടി.കെ. മുഹമ്മദ് റോഡ് കാൽനടപോലും ദുഷ്കരമാക്കുംവിധം തകർന്നു. ആറ്, 12 വാർഡുകളിലൂടെ പോകുന്ന റോഡിൽ കാൽനടപോലും സാധ്യമാകാത്ത അവസ്‌ഥയാണ്. റോഡ് ടാറിങ്ങിന് ഫണ്ട് അനുവദിച്ചെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നതല്ലാതെ ഒരുവർഷമായിട്ടും റോഡിലെ കുഴിയടക്കാൻപോലും തയാറാകുന്നില്ല. വികസന വാഗ്ദാനങ്ങൾ ഇന്നും ഫ്ലക്‌സിൽ ഒതുങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ ശോച്യാവസ്ഥക്ക് കാരണം പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണെന്നാണ് ആരോപണം. പഞ്ചായത്ത് വൈസ് പ്രസിഡൻറിെൻറ വാർഡുകൂടി ഉൾപ്പെടുന്ന പ്രദേശമാണിത്. നേരേത്ത 12-ാം വാർഡിൽ വാർഡ് അംഗത്തിെൻറ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ടായിരുന്നു. പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളുള്ള വാർഡുകളെല്ലാം പിന്നാക്കം പോവുകയാണ്. ഭരണപാർട്ടിയിലെ അനൈക്യവും പടലപ്പിണക്കങ്ങളുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ കാര്യക്ഷമതയെ ബാധിച്ചത്. ഇത് ഭരണസമിതിയുടെ എല്ലാ പ്രവർത്തനത്തിലും പ്രകടമാണ്. പഞ്ചായത്തിലെ മിക്കവാറും ഇടറോഡുകളും ഇതേ അവസ്ഥയിലാണ്. ശോച്യാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി ചൂർണിക്കര പഞ്ചായത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. ശോച്യാവസ്‌ഥയിലെ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ബഹുജന പ്രക്ഷോഭത്തിന് പാർട്ടി മുന്നിട്ടിറങ്ങുമെന്ന് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.എ. അൻവർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എം. അൻസാർ, ട്രഷറർ ടി.എം. സലീം, വാർഡ് കമ്മിറ്റി പ്രസിഡൻറ് എം.എം. സിറാജുദ്ദീൻ, ടി.എ. നിയാസ്, കെ.എ. അബ്‌ദുൽ ജലീൽ, ഹനീഫ കുന്നത്തേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story