Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2017 5:32 AM GMT Updated On
date_range 18 Dec 2017 5:32 AM GMTതെരുവുനായ്ക്കൾ നാലു പേരെ കടിച്ചു
text_fieldsbookmark_border
ആലങ്ങാട്: കിഴക്കേ വെളിയത്തുനാട്ടിൽ തെരുവുനായ്ക്കൾ നാലുപേരെയും ആടുകളെയും വളർത്തു നായയെയും കടിച്ചു. നായ്ക്കളെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. ഞായറാഴ്ച രാവിലെ പത്തിന് വെളിയത്തുനാട് മില്ലുപടി, വയലോടം എന്നീ പ്രദേശങ്ങളിലായിരുന്നു ആക്രമണം. കൊല്ലെൻറ പറമ്പിൽ വിഷ്ണു(24), കാഞ്ഞിരത്തുപറമ്പിൽ നാസറിെൻറ മകൻ ഖയാൻ(നാല്), തുരുത്തിയത്ത് പ്ലാക്കൽ വീട്ടിൽ മാധവെൻറ മകൻ മിഥുൻ(ഒൻപത്), മിഥുനെ രക്ഷിക്കാനെത്തിയ ബന്ധു രഞ്ജിനി എന്നിവരെയാണ് കടിച്ചത്. പരിക്കേറ്റ മൂന്നുപേർ ആലുവ സർക്കാർ ആശുപത്രിയിലെത്തി ചികിത്സതേടി. ഗുരുതര പരിക്കേറ്റ മിഥുനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കടിയേറ്റ ആട് പിന്നീട് ചത്തു. തുരുത്തിയത്ത് അബ്്ദുൽഖാദർ, അലി എന്നിവരുടെ ആടുകളെയാണ് ആക്രമിച്ചത്. പേവിഷ ബാധയുള്ള നായ്ക്കളാണോ കടിച്ചതെന്ന് അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story