Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 5:35 AM GMT Updated On
date_range 15 Dec 2017 5:35 AM GMTകാട് മൂടി ജിഷയുടെ വീട്
text_fieldsbookmark_border
പെരുമ്പാവൂർ: ജിഷ കൊല്ലപ്പെട്ട കുറുപ്പംപടി വട്ടോളിപ്പടി കനാൽ പുറംമ്പോക്കിലെ ഒറ്റമുറി വീട് കാടുകയറി നശിച്ചു. ജിഷ കേസ് വിവാദമായതോടെ കൊല നടന്ന വീട്ടിലേക്ക് ആളുകൾ പ്രവേശിക്കുന്നത് പൊലീസ് നിരോധിച്ചിരുന്നു. സിമൻറ് കട്ടകൊണ്ട് നിർമിച്ചിരുന്ന വീട് ഒന്നരവർഷം പിന്നിടുമ്പോൾ പായൽ പിടിച്ചും പരിസരം കാട്പിടിച്ച അവസ്ഥയിലുമാണ്. ഈ വീട് ജിഷയുടെ സ്മാരകമായി സംരക്ഷിക്കണമെന്ന് പട്ടികജാതി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് പട്ടികജാതി സംരക്ഷണ സമിതി വട്ടോളിപ്പടിയിൽനിന്ന് പെരുമ്പാവൂരിലേക്ക് പ്രകടനം നടത്തിയിരുന്നു. ജിഷയുടെ മരണശേഷം കുറുപ്പംപടിക്കടുത്ത് മുടക്കുഴ തൃക്കൈപ്പാറയിൽ സർക്കാർ നിർമിച്ചുനൽകിയ വീട്ടിലാണ് മാതാവ് രാജേശ്വരിയും സഹോദരി ദീപയും താമസിക്കുന്നത്. വീടിന് സൗകര്യം കുറവാണെന്നും മുകളിൽ മുറി പണിത് നൽകണമെന്നും രാജേശ്വരി ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിരസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story