Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുമോദനയോഗം

അനുമോദനയോഗം

text_fields
bookmark_border
കായംകുളം: ജില്ല സ്കൂൾ കലോത്സവത്തിൽ വിജയികളായ കിറ്റ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു. പത്തിയൂർ പഞ്ചായത്ത് പ്രസിഡൻറ് വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷൗക്കത്ത് പറമ്പി അധ്യക്ഷത വഹിച്ചു. മാനേജർ ഡോ. ഒ. ബഷീർ, ചെയർമാൻ ഒ. അബ്ദുല്ലക്കുട്ടി, റംല സമദ്, ഷീബ, പ്രഫ. കെ.എം. അബ്ദുല്ലക്കുട്ടി, ക്വാളിറ്റി അഷ്റഫ്, എ. മഹ്മൂദ്, സജി ഫസിൽ, ഡോ. എം.എസ്. സമീം എന്നിവർ സംസാരിച്ചു. വള്ളികുന്നത്തെ അനധികൃത മണലെടുപ്പ് തടഞ്ഞു വള്ളികുന്നം: വള്ളികുന്നം പഞ്ചായത്തിലെ അനധികൃത മണലെടുപ്പ് യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ തടഞ്ഞു. ഭവന നിർമാണ ആവശ്യത്തിനുള്ള പെർമിറ്റുകളുടെ മറവിലാണ് വ്യാപക മണൽ കടത്ത് നടക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി തീരുമാനം ലംഘിച്ച് പള്ളം ജങ്ഷന് സമീപം മണൽ കടത്തിയ 30 ഒാളം ടിപ്പറുകൾ തടഞ്ഞു. മണൽ എടുക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടുന്ന പ്രാദേശിക സമിതിയുടെ അനുമതി വേണമെന്നാണ് പഞ്ചായത്ത് തീരുമാനം. കളീറ്റമുറി ഭാഗത്തെ മണലെടുപ്പിന് ജിയോളജി വിഭാഗം നൽകിയ അനുമതി റദ്ദ് ചെയ്യണമെന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനം ലംഘിച്ചാണ് മണൽകടത്ത് തുടരുന്നത്. പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലെത്തത്തി നൽകിയ ഉറപ്പി​െൻറ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. അംഗങ്ങളായ ജി. രാജീവ്കുമാർ, പി. പ്രകാശ്, ഷാജി വാളക്കോട്ട്, എസ്. ലതിക, കെ.പി. സുമ, സി. അനിത, അമ്പിളികുമാരിയമ്മ എന്നിവർ നേതൃത്വം നൽകി. പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനം പിൻവലിക്കണം - ജനതാദൾ എസ് ആലപ്പുഴ: പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ചേർത്തല ഒാേട്ടാകാസ്റ്റ് ചെയർമാൻ കെ.എസ്. പ്രദീപ്കുമാർ ആവശ്യപ്പെട്ടു. ജനതാദൾ എസ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. പി.കെ. കുര്യൻ, ഷൈബു കെ. േജാൺ, ജി. ശിവകുമാർ, ടി.എം. സുഭാഷ്, എച്ച്. നൗഷാദ്, മുഹമ്മദ് റിയാസ്, ടെൻസൻ പുളിക്കൽ, ജയിംസ് കുട്ടനാട്, സലീം മുരിക്കുംമൂട്, ആശ ഹരി, ഇ. ഖാലിദ്, എസ്. സമ്പത്ത്, ബിജു പുറക്കാട്, ജഗന്നാഥ് ജി. കുന്നശ്ശേരി, ഹാഷിം പുലയൻവഴി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story