Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2017 4:59 AM GMT Updated On
date_range 14 Dec 2017 4:59 AM GMTരണ്ട് മാസത്തിനിെട പൊലിഞ്ഞത് ആറ് ജീവനുകൾ ; അപകടമേഖലയായി മുട്ടം തൈക്കാവ് കവല
text_fieldsbookmark_border
അപകടമേഖലയായി മുട്ടം തൈക്കാവ് കവല; രണ്ട് മാസത്തിനിടെ പൊലിഞ്ഞത് ആറ് ജീവനുകൾ ആലുവ: ദേശീയപാതയിൽ മുട്ടം തൈക്കാവ് കവലയിൽ രണ്ട് മാസത്തിനിെട പൊലിഞ്ഞത് ആറ് ജീവനുകളാണ്. അശാസ്ത്രീയ യു-ടേണും കവലയുടെ സൗകര്യക്കുറവും അപകടങ്ങൾക്കിടയാക്കുന്നു. ഡ്രൈവർമാർ ഉറങ്ങിയതാണ് ഇതിൽ രണ്ട് അപകടങ്ങൾക്ക് കാരണം. മെട്രോ നിർമാണത്തെ തുടർന്ന് റോഡിന് വീതിയും ഗുണനിലവാരവും കൂടി. ഇതുമൂലം റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. മീഡിയൻ, റോഡിെൻറ വശങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചിട്ടില്ല. നിയന്ത്രണംവിട്ട കാർ മെട്രോ തൂണിൽ ഇടിച്ചാണ് കഴിഞ്ഞ ദിവസം മൂന്നുപേർ മരിച്ചത്. കോട്ടയം കുമരനെല്ലൂർ തളവനാട്ടത്ത് മഠം വീട്ടിൽ രാജേന്ദ്രപ്രസാദ് (60), മകൻ അരുൺ പ്രസാദ് (32), രാജേന്ദ്രപ്രസാദിെൻറ മരുമകെൻറ പിതാവ് കോട്ടയം പെരുമ്പായിക്കാട് ആലപ്പാട്ട് ശ്രീനിവാസ് വീട്ടിൽ ചന്ദ്രൻ നായർ (63) എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ മുട്ടം തൈക്കാവിന് സമീപം യു-ടേൺ ചെയ്യുന്ന ഭാഗത്ത് സ്ഥാപിച്ച ഇരുമ്പ് ബാറിൽ ഇടിക്കുകയായിരുന്നു. ഇവിടെ ഒക്ടോബർ 13ന് പുലർച്ചെ മൂന്ന് മെട്രോ തൊഴിലാളികൾ ട്രെയിലർ ഇടിച്ച് തൽക്ഷണം മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story