Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ട് മാസത്തിനി​െട...

രണ്ട് മാസത്തിനി​െട പൊലിഞ്ഞത് ആറ് ജീവനുകൾ ; അപകടമേഖലയായി മുട്ടം തൈക്കാവ് കവല

text_fields
bookmark_border
അപകടമേഖലയായി മുട്ടം തൈക്കാവ് കവല; രണ്ട് മാസത്തിനിടെ പൊലിഞ്ഞത് ആറ് ജീവനുകൾ ആലുവ: ദേശീയപാതയിൽ മുട്ടം തൈക്കാവ് കവലയിൽ രണ്ട് മാസത്തിനിെട പൊലിഞ്ഞത് ആറ് ജീവനുകളാണ്. അശാസ്ത്രീയ യു-ടേണും കവലയുടെ സൗകര്യക്കുറവും അപകടങ്ങൾക്കിടയാക്കുന്നു. ഡ്രൈവർമാർ ഉറങ്ങിയതാണ് ഇതിൽ രണ്ട് അപകടങ്ങൾക്ക് കാരണം. മെട്രോ നിർമാണത്തെ തുടർന്ന് റോഡിന് വീതിയും ഗുണനിലവാരവും കൂടി. ഇതുമൂലം റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. മീഡിയൻ, റോഡി​െൻറ വശങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചിട്ടില്ല. നിയന്ത്രണംവിട്ട കാർ മെട്രോ തൂണിൽ ഇടിച്ചാണ് കഴിഞ്ഞ ദിവസം മൂന്നുപേർ മരിച്ചത്. കോട്ടയം കുമരനെല്ലൂർ തളവനാട്ടത്ത് മഠം വീട്ടിൽ രാജേന്ദ്രപ്രസാദ് (60), മകൻ അരുൺ പ്രസാദ് (32), രാജേന്ദ്രപ്രസാദി‍​െൻറ മരുമക​െൻറ പിതാവ് കോട്ടയം പെരുമ്പായിക്കാട് ആലപ്പാട്ട് ശ്രീനിവാസ് വീട്ടിൽ ചന്ദ്രൻ നായർ (63) എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട കാർ മുട്ടം തൈക്കാവിന് സമീപം യു-ടേൺ ചെയ്യുന്ന ഭാഗത്ത് സ്ഥാപിച്ച ഇരുമ്പ് ബാറിൽ ഇടിക്കുകയായിരുന്നു. ഇവിടെ ഒക്ടോബർ 13ന് പുലർച്ചെ മൂന്ന് മെട്രോ തൊഴിലാളികൾ ട്രെയിലർ ഇടിച്ച് തൽക്ഷണം മരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story