Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 5:42 AM GMT Updated On
date_range 13 Dec 2017 5:42 AM GMTഫോൺകെണി കേസ്: അന്വേഷണവിഷയങ്ങൾ ഹാജരാക്കാൻ കൂടുതൽ സമയം
text_fieldsbookmark_border
കൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോൺകെണി കേസിെൻറ ജുഡീഷ്യൽ കമീഷൻ അന്വേഷണവിഷയങ്ങൾ ഹാജരാക്കാൻ സർക്കാറിന് ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് പി.എസ്. ആൻറണി കമീഷെൻറ പരിഗണനയിലുണ്ടായിരുന്ന ടേംസ് ഒാഫ് റഫറൻസ് വ്യക്തമാക്കാൻ ജനുവരി അഞ്ചിനകം ഹാജരാക്കാനാണ് നിർദേശം. ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ പരാതിയും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹരജിയിലാണ് നിർദേശം. ഹരജി ജനുവരി അഞ്ചിന് പരിഗണിക്കാനായി സിംഗിൾബെഞ്ച് മാറ്റി. എ.കെ. ശശീന്ദ്രൻ മന്ത്രിയായിരിക്കെ ഇൻറർവ്യൂ എടുക്കാനെത്തിയ തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് പരാതിക്കാരി തിരുവനന്തപുരം കോടതിയിൽ പരാതി നൽകിയത്. ഇപ്പോൾ പരാതി കോടതിക്ക് പുറത്ത് ഒത്തുതീർപ്പായെന്നും കേസ് നടപടി തുടരാൻ താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. പി.എസ്. ആൻറണി കമീഷെൻറ അന്വേഷണപരിധിയിൽ പെൺകുട്ടിയുടെ പരാതിയുണ്ടായിരുന്നില്ലെന്ന് ശശീന്ദ്രെൻറ അഭിഭാഷകൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പരിഗണനവിഷയങ്ങൾ ഹാജരാക്കാൻ കോടതി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story