Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2017 5:35 AM GMT Updated On
date_range 13 Dec 2017 5:35 AM GMTജീവകാരുണ്യപ്രവർത്തകൻ എ.ബി. ലാലിെൻറ അവയവങ്ങൾ ദാനംചെയ്തു
text_fieldsbookmark_border
കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തൃശൂർ പനങ്ങാട് അവിനിപ്പുള്ളി വീട്ടിൽ എ.ബി. ലാലിെൻറ (52) അവയവങ്ങൾ ദാനംചെയ്തു. ഞായറാഴ്ച ഉച്ചയോടെ മതിലകത്ത് കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരാവസ്ഥയിലായ ലാലിനെ 2.30ഒാടെ ചേരാനല്ലൂരിലെ ആസ്റ്റർ മെഡ്സിറ്റിയിലെത്തിെച്ചങ്കിലും ചൊവ്വാഴ്ച രാവിലെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് ബന്ധുക്കളുടെ സമ്മതപ്രകാരമാണ് അവയവദാന നടപടി ആരംഭിച്ചത്. കരളും ഒരു വൃക്കയും ആസ്റ്റർ മെഡ്സിറ്റി ഏറ്റെടുത്തു. ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്ക് പുതുജീവനേകും. നേത്രപടലം ഗിരിധർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തൃശൂരിലെ ജീവകാരുണ്യസംഘടനയായ ആക്സിെൻറ (ആക്സിഡൻറ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവിസ്) സജീവ പ്രവർത്തകനായിരുന്നു ലാൽ. കൊടുങ്ങല്ലൂർ കെ.എസ്.എഫ്.ഇ ജീവനക്കാരി സ്മിതയാണ് ഭാര്യ. മകൾ കീർത്തന പ്ലസ് വൺ വിദ്യാർഥിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story