Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2017 5:29 AM GMT Updated On
date_range 11 Dec 2017 5:29 AM GMTശിവരാത്രിക്ക് സ്വന്തമായി ബലിത്തറകള്‍ സ്ഥാപിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
text_fieldsbookmark_border
ആലുവ: ശിവരാത്രിക്ക് സ്വന്തമായി ബലിത്തറകള്‍ സ്ഥാപിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാറിെൻറ നേതൃത്വത്തിൽ നടന്ന ശിവരാത്രി ആലോചനയോഗത്തിലാണ് തീരുമാനം. ബോര്‍ഡ് പ്രസിഡൻറായി ചുമതലയേറ്റശേഷം ആദ്യമായി ആലുവയിലെത്തിയ അദ്ദേഹം ഞായറാഴ്ച ദേവസ്വം െഗസ്‌റ്റ് ഹൗസിലാണ് ആലോചനയോഗം ചേർന്നത്. കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ നഷ്ടമുണ്ടാക്കിയ പ്രവൃത്തികൾ തുടരേണ്ടതില്ല. കഴിഞ്ഞതവണ ബലിപ്പുരകള്‍ ബോര്‍ഡ് നിർമിച്ചുനല്‍കിയിരുന്നു. ഇത് വലിയ സാമ്പത്തികനഷ്ടമുണ്ടാക്കി. ബോര്‍ഡ് നേരിട്ട് ആദ്യമായി നാലു ബലിത്തറകള്‍ ഒരുക്കിയിരുന്നു. ഇതില്‍ മൂന്നെണ്ണം താൽക്കാലികമായിരുന്നു. ഇതും നഷ്ടത്തിലായി. 2017ല്‍ ബലിത്തറകള്‍ ലേലം ചെയ്തപ്പോള്‍ 24 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. എന്നാല്‍, 2016ല്‍ 25 ലക്ഷവും ലഭിച്ചു. കൂടുതല്‍ ബലിത്തറകള്‍ ലേലം ചെയ്തുനല്‍കാനും തീരുമാനിച്ചു. ശിവരാത്രിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ യോഗം അടുത്തവർഷം ജനുവരി നാലിന് ബലഭദ്ര ഓഡിറ്റോറിയത്തില്‍ ചേരാനും തീരുമാനിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡൻറിനോടൊപ്പം കമീഷണര്‍ രാമരാജ പ്രേമപ്രസാദ്, ബോര്‍ഡ് അംഗം രാഘവന്‍, മണപ്പുറം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ജയകുമാര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story